സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ.
മാനന്തവാടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും കുടുംബാംഗങ്ങൾ. മരണത്തിൽ കുടുതൽ അന്വോഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർ, പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയതായി സൗമ്യയുടെ കുടുംബം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും മകൾ സൗമ്യ കഴിഞ്ഞ മാർച്ച് 23നാണ് മാനന്തവാടി വരടിമൂല പേടപ്പാട്ട് സജിയുടെ കാപ്പിത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് വർഷം മുൻപാണ് സൗമ്യയെ സജി വിവാഹം കഴിച്ചത്.ഇരുവരുടെയും പുനർവിവാഹമാണ്. സൗമ്യ ആത്മഹത്യ ചെയ്തതല്ല മറിച്ച് കൊലപാതകമാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതിന്റെ രാത്രി സൗമ്യയെ അടിച്ച് പരികേൽപ്പിച്ചതായും സൗമ്യയെയും ആദ്യ ഭർത്താവിലുണ്ടായ രണ്ട് മക്കളെയും നിരന്തരം പീഢിപ്പിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നതായി മക്കൾ പറഞ്ഞതായി സൗമ്യയുടെ കുടുംബം പറയുന്നു.സൗമ്യ സജിയുടെ കൂടെ പോകുമ്പോൾ 7 പവൻ സ്വർണ്ണം ഉണ്ടായിരുന്നെന്നും ഇതെല്ലാം സജി ഭീഷണിപ്പെടുത്തി വാങ്ങിയതായും അധ്യാപികയായ സൗമ്യ ആത്മഹത്യ ചെയ്ല്ലന്നും മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും കുട്ടികളുടെ മൊഴിപ്പോലും എടുക്കാൻ മാനന്തവാടി പോലീസ് തയ്യാറായിട്ടില്ലന്നും അകാരണത്താൽ തന്നെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയതെന്നും സൗമ്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പിതാവ് ജോസ്, മാതാവ് ലൂസി, സഹോദരൻ സനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply