കൊടുംകാട്ടിൽ പുറം ലോകത്ത് എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ
മാനന്തവാടി: പട്ടിക വർഗ്ഗ വികസന വകുപ്പ് 89 ലക്ഷം രൂപയുടെ എ ടി എസ്.പി. സമഗ്ര പദ്ധതി അട്ടിമറിച്ചു കൊടുംകാട്ടിൽ പുറം ലോകത്ത് എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ തിരുനെല്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇടക്കോട് ഗോത്ര കുടുംബങ്ങളാണ് കാലങ്ങളായി പുറം ലോകമായി ബന്ധപെടാൻ ഗതാഗത സൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുന്നത് 32 ഗോത്രവർഗ്ഗകുടുംബങ്ങളാണ് കൊടുംകാട്ടിലുള്ളിൽ താമസിക്കുന്നത് മുൻ സർക്കാറിന്റെ കാലത്ത് കോളനിക്കാരുടെ പരാതിയിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി നേരിട്ടെത്തി പഠിച്ചാണ് അഡീഷണൽ ട്രൈ ബൽ സബ് പ്ലാനിൽ ഉൾപ്പെടുത്തി 890000 രൂപയുടെ റോഡ് പണിക്ക് ഫണ്ട് അനുവദിച്ചത്. 10 ലക്ഷം രൂപയുടെ കുടിവെള്ള പദധതി നടപ്പിലാക്കുകയും 300 മീറ്ററോളം റോഡരിക് കെട്ടിപൊക്കി .തുടർന്ന് ഭരണം മാറി .കുടുംബങ്ങളും കഷ്ടത്തിലായി .തുടർന്ന് വന്ന സർക്കാർ പണി പൂർത്തിയാക്കാതെ ഫണ്ട് അട്ടിമറിച്ചെന്നാണ് ആരോപണം. വാഹനം എത്താത്തതിൽ കോളനിയിലെ രണ്ട് ജീവനും നഷ്ടമായന്ന് ചന്ദ്രൻ പറഞ്ഞു എന്നാൽ അത്യാവിശ്യം ഉപയോഗിക്കുന്നവനപാത സ്വകാര്യ റിസോർട്ടിലേക്ക് നിരന്തരം ട്രക്കിംഗ് നടത്തി ചളികുളമായതിനാൽ വൻ ദുരിതം പേറുകയാണ് കുടുംബങ്ങൾ കുട്ടികൾക്ക് സ്കൂളിലെത്താൻ തന്നെ കഴിയുന്നില്ലന്നും ചന്ദ്രൻ എട്ട് വിദ്യാർത്ഥികൾ റിസോർട്ടുടമയുടെ പേരിൽ മുഖ്യമന്ത്രിക്കും ബാലവകാശ കമ്മിഷനും തിരുനെല്ലി പോലീസിനും പരാതി നൽകിയിട്ടുണ്ട് കോളനിക്കാരുടെ സ്വകാര്യത കവർന്നെടുക്കുന്ന തരത്തിൽ സിസിടി കാമറ വെച്ചതിലും റിസോർട്ടുടമക്കെതിരെ പരാതി നൽകിയതായി മനോജ് പറഞ്ഞു അടിയന്തരമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണം നടത്തിയില്ലങ്കിൽ കോളനിക്കാർ രംഗത്തിറങ്ങുമെന്നും ഇവർ പറഞ്ഞു.
Leave a Reply