പ്ലസ് വൺ പ്രവേശനം: സീറ്റ് നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കണമെന്ന് ഗീതാനന്ദൻ.
കൽപ്പറ്റ: പ്ലസ് വൺ സീറ്റ് അലോട്ട്മെൻറിൽ സീറ്റ് കുറഞ്ഞതിനാൽ വയനാട് ജില്ലയിൽ ആയിരത്തിലധികം ആദിവാസി കുട്ടികൾക്ക് പഠനത്തിന് അവസരം നഷ്ടപ്പെട്ടതായി പരാതി. എല്ലാവർക്കും സീറ്റ് ലഭിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ സീറ്റ് ലഭിക്കാത്ത ആദിവാസി വിദ്യാർത്ഥികളെക്കുറിച്ച് പട്ടികവർഗ്ഗ വികസന വകുപ്പും 'വിദ്യാഭ്യാസ വകുപ്പും കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും ഗീതാനന്ദനും കേരള ആദിവാസി ഫോറം ഭാരവാഹിയായ എ. ചന്തുണ്ണിയും ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തിൽ 80471 സീറ്റുകൾ സപ്ലിമെന്ററി അലോട്ടുമെൻറായി മാറ്റി വെച്ചിട്ടുണ്ടങ്കിലും വയനാട് ജില്ലക്കായി 22 37 സീറ്റുകൾ മാത്രമാണ് നീക്കിവെച്ചത്. അതിൽ ആദിവാസി വിഭാഗത്തിന് 175 സീറ്റ് മാത്രമാണുള്ളത്. ഇതിൽ തന്നെ ഹ്യുമാനീ റ്റിസിന് 48 കോമേഴ്സിസിന് 50 സയൻസ് 77 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചത്. പിന്നോക്കം നിൽക്കുന്ന അടിയ പണിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിലേറെയും ഹ്യൂമാനിറ്റീസ് വിഷയത്തിനാണ മുൻഗണന നൽകുന്നത്. അങ്ങനെയാവുമ്പോൾ കേവലം 48 സീറ്റുകൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിൽ എസ്. ടി. വിഭാഗകാർക്ക് ലഭിക്കുകയുള്ളൂ.
ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോ അധിക ബാച്ചുകളോ ആരംഭിച്ച് ഈ പ്രതിസന്ധി പരിഹരിക്കണം. സീറ്റ് കിട്ടാത്ത ആദിവാസി കുട്ടികൾ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടാറുണ്ടെങ്കിലും സാമ്പത്തിക പരാധീനതകളാൽ പഠനം ഉപേക്ഷിക്കാറാണ് പതിവ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.
വയനാട് ഒഴികെയുള്ള ജില്ലകളിൽ 6165 സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ ലഭ്യമാണ്. ഇവയിൽ എൻപത് ശതമാനം സീറ്റുകളും ആദിവാസികൾ പ്രവേശനം നേടാത്ത നഗരങ്ങളിലാണ്. മറ്റ് ജില്ലകളിൽ മാറ്റിവെക്കപ്പെട്ട സീറ്റുകളിലേറെയും ഇതര വിഭാഗങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടാനാണ് സാധ്യത. അതിനാൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നതിന് മുമ്പോ ശേഷമോ എന്ന് .ടി . സീറ്റുകൾ മറ്റ് വിഭാഗകാർക്ക് കൈമാറ്റം ചെയ്യാതെ
ആദിവാസി വിഭാഗക്കാർ കൂടുതലുള്ള വയനാട് ,അട്ടപ്പാടി, കാസർഗോഡ് തുടങ്ങിയ മേഖലകളിലേക്കും കൈമാറ്റം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
Leave a Reply