കോവിഡ് 19:വയനാട്ടിൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കൽപ്പറ്റ :
കോവിഡ് 19:വയനാട്ടിൽ
കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും ശക്ടമായ നിർദേശം നൽകിയവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് വയനാട് ജില്ലാ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ സൈബർ സെല്ലിന്റെ ആധുനിക ജിയോ ഫെൻസിങ് സംവിധാനം വഴി കണ്ടെത്തിയതിൻറ അടിസ്ഥാനത്തിൽ മാനന്തവാടി കാരക്കുനി സ്വദേശിയായ വീരാളിതക്കവിൽ വീട്ടിൽ ഇബ്രാഹീമിൻറ മകൻ ഷബാബ് (25), ഒണ്ടയങ്ങാടി സ്വദേശിയായ സഫിയത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫിറോസ് (40) എന്നിവർക്കെതിരെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ 2 കേസുകൾ വീതം രജിസ്റ്റർ ചെയ്തു.
പനമരം പോലീസ് സ്റ്റേഷനിൽ അഞ്ചുകുന്നു സ്വദേശിയായ മുകിയുടെ മകൻ റഷീദ്, കെല്ലൂർ സ്വദേശിയായ പോക്കറിന്റെ മകൻ മുഹമ്മദ് സാലിഹ് എന്നിവർക്കെതിരെ പനമരം പോലീസ് റ്റേഷനിൽ 2 കേസുകൾ വീതം രജിസ്ട്രർ ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂർ വേങ്ങര സ്വദേശികളായ രണ്ട് പേർ സുഹ്യത്തുക്കളുമായി മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുന്നതായി കണ്ടെത്തുകയും ഖത്തറിൽ നിന്നും വന്ന മലപ്പുറം വേങ്ങര സ്വദേശിയായ ഷാഹുൽ ഹമീദ് (27) തിരൂർ സ്വദേശിയായ തസ്ലീം ഹാരിസ് (23) ചെയ്തിട്ടുണ്ട്. ഇവരെയും കൂടെയുള്ള 4 പേരെയും ഹോംസ്റ്റേയിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. കേസും രജിസ്ട്രർ എന്നിവരെ പ്രതിചേർത്ത് മേപ്പാടി പോലീസ് സ്റ്റേഷനിൽ ഒരു
കോവിഡ്-19 പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി ജനത കർഫ്യൂ പ്രഖ്യാപിച്ച ഇന്നലെ വൈകിട്ട് പകർച്ചവ്യാധികൾ വ്യാപിക്കണമെന്ന ഉദ്ദേശത്തോടെ തലപ്പുഴ മുള്ളൻ എന്ന സ്ഥലത്ത് മാംസവിൽപ്പന നടത്തിയ ആലറ്റിൽ സ്വദേശിയായ അബ്ദുള്ളയുടെ മകൻ അസീസ് എന്നയാളെ പ്രതിചേർത്ത് തലപ്പുഴ പോലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേസുകൾ രജിസ്ട്രർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനിലുകളിലായി ഇതുവരെ 21 കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു
Leave a Reply