അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കയറി ഡോക്ടറെ മർദ്ദിച്ചു.
അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കയറി അപ്പപ്പാറ പ്രദേശവാസിയായ നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘം
അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അനീസിനെയാണ് മർദിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.
രോഗിയുമായി എത്തിയ സംഘം രോഗിയെ പരിചരിക്കാൻ വരുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ ഡോകടറെ മർദിക്കുകയായിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സ്റ്റാഫുകൾക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴുക്കയും ചെയ്ത സംഘം രണ്ടു മണിക്കൂറിന് ശേഷം കർണാടക സ്വദേശികളടങ്ങുന്ന സംഘത്തെ കൂട്ടി വന്ന് വീണ്ടും ആശുപത്രിയിൽ പ്രകോപനം സൃഷ്ടിക്കുകയും ഡോക്ടർ താമസിക്കുന്ന മുറിയുടെ കതക് ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു.
മണിക്കൂറുകളോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്.
സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ കുറച്ചു നേരത്തേക്ക് ഒപി ബഹിഷ്‌കരിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തി.
ആരോഗ്യ കേന്ദ്രത്തിലെ നിസ്വാർത്ഥ സേവകനും ജനകീയ മുഖവുമായ ഡോ.അനീസിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കുറ്റവാളികളെ അറസ്റ്റു ചെയ്ത് തക്കതായ ശിക്ഷ നൽകണമെന്നാണ് എല്ലാവരുടെയും ആവശ്യം. സംഭവത്തിൽ ജീവനക്കാർ ഒ.പി. ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
Leave a Reply