March 19, 2024

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന് വയനാടിനോട് അവഗണനയെന്ന് എം.എസ്.എഫ്

0
വയനാട് വിദ്യാഭ്യാസ ജില്ല വിഭജിക്കണം: എം.എസ്.എഫ്. 

കല്‍പ്പറ്റ:  വിദ്യാഭ്യാസ മേഖലയില്‍ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ വയനാട് ജില്ലയോടുള്ള  അവഗണന തുടര്‍ക്കഥയാവുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടിയായ വയനാട് മെഡിക്കല്‍ കോളജ് കഴിഞ്ഞ മൂന്ന് അധ്യായന വര്‍ഷമായി പ്രവര്‍ത്തനം ആരംഭിക്കാതെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സൗജന്യമായി ലഭിച്ച 50 ഏക്കര്‍ ഭൂമിയില്‍ പദ്ധതി കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചപ്പോള്‍ ജില്ലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഈ അധ്യായന വര്‍ഷം ആദ്യ ബാച്ചിന്റെ അഡ്മിന്‍ ഉണ്ടാകുമെന്നാണ് അന്ന് കല്‍പ്പറ്റ എം.എല്‍.എ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ ഇതുമായി  ബന്ധപ്പെട്ട യാതൊരു  നടപടിയും തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും വയനാടിനോട് തുടരുന്ന അവഗണനയില്‍പ്പെട്ട് മെഡിക്കല്‍ കോളജും ഒരു സ്വപ്‌നമായി മാറുകയാണ്. ഹയര്‍സെക്കണ്ടറി തലത്തിലേക്ക് യോഗ്യത നേടിയ 11306 കുട്ടികളില്‍ 8656 കുട്ടികള്‍ക്ക് മാത്രമാണ് ജില്ലയില്‍ ഉപരിപഠനത്തിന് പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ ഐ.ടി.ഐ,പോളിടെക്‌നിക് എന്നീ മേഖലകളിലായിട്ടുള്ളത്. ഉപരിപഠനത്തിനാണ് യോഗ്യത നേടിയ വയനാട്ടിലെ 2605 വിദ്യാർത്ഥികൾക്ക്  പഠിക്കാന്‍ സംവിധാനമില്ല. നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും,    നിവേദനങ്ങളും നല്‍കുകും ചെയ്തതിനെ തുടര്‍ന്ന് 20 ശതമാനം സീറ്റ് വര്‍ദ്ധനവ് വരുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ നിലവാരത്തെ തകര്‍ക്കും. അധിക ബാച്ചും പുതിയ കോഴ്‌സുകളും അനുവദിക്കണമെന്നാണ് ജില്ലയിലെ വിദ്യാ്യാസ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെടുന്നത്. ആദിവാസി വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള ജില്ലയായിട്ടും വയനാടിന് അനുപാതിക വര്‍ദ്ധനവ് സര്‍ക്കാര്‍ നല്‍കിയില്ല. ഇപ്പോള്‍ എസ്.ടി  സംവണ സീറ്റ് 175 എണ്ണം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ പിന്നാക്ക ജില്ലയായ വയനാടിനേടുളള സര്‍ക്കാരിന്റെ തൊറ്റായ മനോഭാവമാണ് പുറത്തു വരുന്നത്. വയനാടിന്റെ വിദ്യാഭ്യാസ മേഖലയിയോടുള്ള ഏറ്റവും വലിയ ചിറ്റമ്മ നയമാണ് വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ വിഭജനം നടത്താത്തത്. ഈ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട് സംസ്ഥാനത്ത് പുറകിലയതിനുള്ള പ്രധാന കാരണം നിര്‍വ്വഹണ രംഗത്ത് ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും, വിഭജനം നടക്കത്തത് മൂലമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ഫണ്ട്  ജില്ലാ പഞ്ചായത്ത് പദ്ധതിയായി നല്‍കിയിട്ടും റിസല്‍ട്ടില്‍ പുറകിലായി. മക്കിമലയില്‍ പ്രഖ്യാപിച്ച എന്‍.സി.സി അക്കാദമി ആരംഭിക്കാത്തത് ഇടതുസര്‍ക്കാറിന്റെ ജില്ലയോടുള്ള അവഗണനക്ക് ഉദാഹരമാണ്. തലപ്പുഴയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.കെ.ജി  മുതല്‍ റിസര്‍ച്ച് തലംവരെ താമസിച്ചു പഠിക്കുന്നതിന് ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോള്‍ ഗുരുകുലം വിദ്യാഭ്യാസ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുകയുണ്ടായി. യാത്രാ പ്രശ്‌നം ഇന്ന് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വന്‍ പ്രതിസന്ധിയാണ്. ഇത് പരിഹരിക്കുന്നതിനുള്ള സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം  വിളിച്ചു ചേര്‍ക്കുന്നതില്‍ അധികാരികള്‍ അനാസ്ഥ കാട്ടുന്നതായി അവര്‍ ആരോപിച്ചു. യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് വയനാടിനോടുള്ള അവഗണന  അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.പി ഷൈജല്‍, വൈസ് പ്രസിഡണ്ട്  റമീസ് പനമരം, ജോയിന്റ് സെക്രട്ടറി റിന്‍ഷാദ് മില്ല്മുക്ക് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *