അതിർത്തി തർക്കം: ദേവസ്യ വെട്ടിക്കൊലപ്പെടുത്തിയത് സഹോദരീ പുത്രന്റെ ഭാര്യയെ
സി.വി.ഷിബു.
പ്രതി ദേവസ്യയും സിനിയും അടക്കം 19 പേര്‍ സമീപത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ തോടിന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പ്രഭാത ഭക്ഷണത്തിന് വീടുകളിലേക്ക് പോയ ഇരുവരെയും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് മറ്റ് തൊഴിലാളികള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് സിനിയെ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഒറ്റ മുറിയില്‍ കണ്ടെത്തിയത്. പീന്നിടാണ് വെട്ടേറ്റു മരിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിന് 100 മീറ്റര്‍ അടുത്തു തന്നെയുള്ള വീട്ടില്‍ നിന്ന് പ്രതി ദേവസ്യയെയും കണ്ടെത്തി. മുമ്പ് ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വക്കേറ്റം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ജോലിക്കെത്തിയപ്പോള്‍ അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. സിനിയുടെ മ്യതദേഹത്തിനരികെ ഭക്ഷണം ചിതറികിടക്കുന്നുണ്ടായിരുന്നു. രാവിലെ കിലോ മീറ്ററുകള്‍ അകലെയുള്ള വെണ്‍മണിയില്‍ കെട്ടുപണിക്ക് പോയതായിരുന്നു ഭര്‍ത്താവ് ബൈജു. എടത്തന ഗവ. സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മൂത്ത മകന്‍ അലനും യവനാര്‍കുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലോണയും സ്‌കൂളില്‍ പോയതായിരുന്നു. സിനിയുടെ മ്യതദേഹം പോസ്റ്റ്്മോർട്ടത്തിനായി മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. തലപ്പുഴ എസ് ഐ ജിമ്മിയുടെ നേത്യത്വത്തിലുള്ള പോലീസ് പ്രതി ദേവസ്യയെ കസ്റ്റഡിയിലെടുത്തു.
Leave a Reply