കനിവ്’ :108 ആംബുലന്‍സുകള്‍ ഇനി വിളിപ്പുറത്ത്: വയനാട്ടിൽ സർവീസ് തുടങ്ങി.
വയനാടിന് അനുവദിച്ച 11 'കനിവ്' 108 ആംബുലന്‍സുകളില്‍ ചുരം കയറിയെത്തി. ഇവ ഇനിമുതല്‍ വിളിപ്പുറത്ത്. കലക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. ശേഷിക്കുന്ന മൂന്ന് ആംബുലന്‍സുകള്‍ ഉടന്‍ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മീനങ്ങാടി, മേപ്പാടി സി.എച്ച്.സികള്‍, അപ്പപ്പാറ, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. അപകടങ്ങളില്‍പ്പെടുന്നവരെ സൗജന്യമായി ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാന്‍
ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ഏത് ആശുപത്രിയിലാണു രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിക്കു വിവരം നല്‍കാനുള്ള സംവിധാനവുമുണ്ട്. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെയോ വിദഗ്ധ ഡോക്ടറുടെയോ അഭാവമുണ്ടായാല്‍ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികളിലേക്കാണ് അപകടത്തില്‍പ്പെടുന്നവരെ കൊണ്ടുപോവുന്നത്. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കളക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ഡി.എം.ഒ ഡോ. ആര്‍ രേണുക, ഡി.പി.എം ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Leave a Reply