ഇന്നലെ മരിച്ച ആദിവാസി വൃദ്ധന് കോവിഡ് സ്ഥിരീകരിച്ചു.
കൽപ്പറ്റ:
ഇന്നലെ മരിച്ച ആദിവാസി വൃദ്ധന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെ മരിച്ച തരുവണ പള്ളിയാൽ കോളനിയിലെ മലായി (100)ക്കാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.ഇദേഹം ശരീരവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികത്സ തേടിയിരുന്നു. മൂക്കിലൂടെ രക്തസ്രവുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്.പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ഇന്ന് ( ബുധനാഴ്ച ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കം.
തരുവണക്കാരുടെ മലായിക്കയായി ടൗണില്‍ നിറഞ്ഞു നിന്നിരുന്ന പള്ളിയാല്‍ കോളനിയിലെ മലായിയാണ് ഓര്‍മയായത്. .നൂറ് വയസ്സ് പിന്നിട്ട മലായി ടൗണിലെത്തിയാല്‍ എല്ലാവര്‍ക്കും മലായിക്കയാണ്.എല്ലാവരോടും നല്ല ചങ്ങാത്തം.പീടികത്തിണ്ണയിലിരുന്ന് മുറുക്കാന്‍ (വെറ്റിയ അടക്ക)ഇടിച്ച് പല്ലുകള്‍ കൊഴിഞ്ഞ വായിലിട്ട് ചവച്ച് നാട്ടുകാരുമായി ഏറെ നേരം കുശലം പറയും.ഏതാനും മാസങ്ങള്‍ മുമ്പ് വരെ സ്വന്തമായി അധ്വാനിച്ച് ജീവിതം.കോളനികളില്‍ മദ്യ ഉപഭോഗം വര്‍ദ്ധിച്ചിട്ടും മരണം വരെ മദ്യത്തിന്റെ രുചിയറിയാത്ത ജീവിതശൈലി.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പ് വരെ ആരോഗ്യത്തോടെ തരുവണ ടൗണിലൂടെ നടന്നിരുന്ന മലായിക്ക് വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ പോലും കുറവായിരുന്നു.ടൗണിലേക്ക് വരാന്‍പാടില്ലെന്ന് പല തവണ പോലീസ് നിര്‍ദ്ദേശം നല്‍കിയതിനെതുടര്‍ന്ന് ഏതാനും ആഴ്ചകളായി കോളനിയില്‍ തന്നെകഴിയുകയായിരുന്നു ഒരിക്കല്‍ പോലും സമ്മതിദാനാവകാശം നഷ്ടപ്പെടുത്താത്ത മലായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്തിരുന്നു.ആറ് മക്കളോടൊപ്പം സന്തുഷ്ട ജീവിതമായിരുന്നു മലായിയുടേത്.
Leave a Reply