പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സർക്കാർ സംവിധാനം ഒരുക്കണം.
കൽപ്പറ്റ:എസ്.എസ്എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും ഉപരിപഠനത്തിനാണ് ജില്ലയിൽ അവസരം സർക്കാർ ഒരുക്കണമെന്ന് എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ ആവശ്യപ്പെട്ടു.2457 പട്ടിക വർഗ്ഗ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 2009 വിദ്യാർത്ഥികളാണ് .മെറിറ്റ് അഡ്മിൻ കിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ്. എസ് .റ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ എല്ലാ കോഴ്സുകളിലുമായി 650.ബാക്കിയുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിന് മാർഗമില്ലതെ പഠനം ഉപേക്ഷിക്കുന്നതാണ് ആദിവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ സംഭവിക്കുന്നത്.
മാറ്റു വിദ്യാർത്ഥികൾ മെറിറ്റും കമ്മ്യൂണിറ്റി ക്വോട്ടയും മാനേജ്മെൻറ് സീറ്റിലും അഡ്മിഷൻ നേടുന്നു. അതിലും ലഭിക്കാത്തവർ എയ്ടഡിലും പാരൽ കോളേജുകളിലുമായി ഫീസ് കൊടുത്തു പഠിക്കുന്നു.എന്നാൽ ആദിവാസി വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് സീറ്റിൽ കയറലും എയ്ഡഡ് അടക്കം ഫീസ് കൊടുത്തു പഠിക്കാനും കഴിയില്ല അതിനുള്ള സാഹചര്യവുമില്ല. അതുകൊണ്ട് തന്നെ പഠനം നിർത്തുന്നവരുടെ എണ്ണം കൂടുതലാണ്.ഈ അഡ്മിഷൻ സമയത്ത് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും കൂട്ടി ചേർത്തു.
Leave a Reply