April 26, 2024

നിഴൽ യുദ്ധത്തിന്റെയും കുപ്രചരണത്തിന്റെയും അനിവാര്യ ദുരന്തം : വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
Img 20220626 Wa00162.jpg
കൽപ്പറ്റ : വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവ് കരുതൽ മേഖലയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മലയോര മേഖലയിൽ ഉടനീളം എല്ലാ രാഷ്ട്രീയ സംഘടനകളും മതസംഘടനകളും ചില കർഷക സംഘടനകളും ബോധപൂർവം കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സുസംഘടിതമായ കുപ്രചരണങ്ങളുടെയും നിഴൽ യുദ്ധത്തിന്റെയും ഭീതിയുടെയും ഫലമായുണ്ടായ അനിവാര്യമായ ദുരന്തമാണ് എസ്സ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തച്ചുതകർത്ത സംഭവം ജനാധിപത്യ മൂല്യങ്ങളെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന ദൌർഭാഗ്യകരമായ ഈ സംഭവത്തിന് അനാവശ്യമായി ഭീതിയും ആശങ്കയും സൃഷ്ടിക്കുകയും ഹർത്താലടക്കമുള്ള സമരാഭാസങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത മുഴുവൻ പാർട്ടികളും ഉത്തരവാദികളാണ്.
 വന്യജീവികൾക്കും പ്രകൃതിക്കുമെതിരായ അസഹിഷ്ണുത മൂർച്ഛിച്ച് എതിരഭിപ്രായങ്ങളെയും എതിർ സംഘടനകളെയും സഹിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത വിധം ഫാസിസ്റ്റ് രൂപം കൈക്കൊള്ളുന്നതും സ്വാഭാവികമാണ്.സുപ്രീം കോടതി നിഷ്ക്കർഷിച്ചത് ബഫർ സോണല്ല, പരിസ്ഥിതി കരുതൽ മേഖലയാണെന്നു പോലും രാഷ്ട്രീയ-മത സംഘടനകളും കർഷകരുടെ പേരിൽ മുതല കണ്ണീരൊഴുക്കുന്ന സംഘടനകളും മനസ്സിലാക്കിയിട്ടില്ല. വന്യജീവിസങ്കേതങ്ങളുടെ ചുറ്റുമോ പരിസരത്തോ ഉള്ള റിസർവ്വ് വനങ്ങൾ മാത്രമെ ബഫർ സോണായി പ്രഖ്യാപിക്കാൻ കഴിയൂ. ബഫർ സോണും കരുതൽ മേഖലയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.
         
 കഴിഞ്ഞ പതിനാറു വർഷമായി നിലനിൽക്കുന്ന 10 കിലോമീറ്റർ കരുതൽമേഖല സുപ്രീം കോടതി വിധി ഒരു കിലോമീറ്ററായി ചുരുക്കുകയാണുണ്ടായത്. ഇതുമൂലം ബുദ്ധിമുട്ടുണ്ടാവുന്നവർക്ക് അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ വിധിയിൽ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.             
 2011 ലെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗൈഡ്ലൈൻ പ്രാദേശിക തലത്തിൽ മാറ്റം വരുത്താവുന്നതാണ്. കരുതൽ മേഖലക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും മാറ്റം വരുത്താനും അധികാരമുള്ള ജില്ലാ കലക്ടർ അധ്യക്ഷനായ കമ്മറ്റിയിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡണ്ടുമാരും അംഗങ്ങളാണ്. കരുതൽ മേഖലാ വിജ്ഞാപനത്തിൽ കാർഷികവിളകളുടെ ഇൻഷൂറൻസ് പരിരക്ഷ , ഇന്റൻസീവ് , വന്യജീവി സംഘർഷം തുടങ്ങിയവയൊക്കെ ഉൾപ്പെടുത്താവുന്നതാണ് . കരുതൽ മേഖലയെ സാധാരണക്കാർക്കും കർഷകർക്കും പ്രയോചനപ്രദമായി മാറ്റുന്നതിനും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെ ഒഴിവാക്കുന്നതിനും യത്നിക്കുന്നതിന് പകരം വിദ്വേഷ പ്രചരണത്തിനും അവാസ്തവങ്ങൾ പ്രചരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുമാണ് ഭരണ-പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും ഉത്സാഹിക്കുന്നത്.
 2019 ഒക്ടോബറിൽ കരുതൽ മേഖല ഒരു കിലോമീറ്ററായി കേരള മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. മൈനിംഗ് – ക്വാറി മാഫിയൾ നിയത്രിക്കുന്നവരുടെ സമ്മർദ്ദത്തിനു മുൻപിൽ കേരള സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണിപ്പോൾ.              
 കോടതി വിധി വന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുകയോ ജനങ്ങളുടെ യഥാർഥ ആശങ്കൾ പരിഹരിക്കുകയോ ഗൗരവതരമായി പശ്നത്തിൽ ഇടപെടുകയൊ കരുതൽ മേഖലയുടെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയൊ ചെയ്തിട്ടില്ല. സംസ്ഥാന സർക്കാറും വനം വകുപ്പും തുടരുന്ന മൌനം വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഒപ്പം ജനങ്ങളിൽ തെറ്റിദ്ധാരണയും ഭീതിയും ആശങ്കയും കുത്തിവച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ദുഷ്ടലാക്കിനെയും അപലപിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *