ആർ.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം: കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിൻ്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു. ഓഫീസിലെ സമ്മർദ്ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഊഹാപോഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിനെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. ജീവനക്കാരെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സമഗ്രമായ അന്വേഷണം അനിവാര്യമാണ്.
മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും യാതൊരു തരത്തിലുള്ള ഇടപെടലുകളോ അന്വേഷണമോ നടത്താതിരുന്നത് അനാസ്ഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളു. ഏതെങ്കിലും തരത്തിലുള്ള സമർദ്ദങ്ങൾ അവരുടെ മേലുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്. ജോലി സ്ഥലങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക പീഡനങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ഷാജി, എൻ.ജെ. ഷിബു, സജി ജോൺ, വി.ആർ.ജയപ്രകാശ്, ഇ.എസ്.ബെന്നി, എം.സി.ശ്രീരാമകൃഷ്ണൻ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, കെ.ഇ.ഷീജമോൾ, പി.എച്ച്.അഷറഫ്ഖാൻ, എൻ.വി.അഗസ്റ്റിൻ, എം.എ.ബൈജു, സിനീഷ് ജോസഫ്, കെ.വി. ബിന്ദുലേഖ, അബ്ദുൾ ഗഫൂർ, വി.മുരളി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply