വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദ്ദനം: ഒരാളുടെ നില ഗുരുതരം:.
വയനാട് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം: ഒരാൾക്ക് ഗുരുതര പരിക്ക്..
മാനന്തവാടി – അവസാന വർഷ പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം.വയനാട് എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളും കെ.എസ്.യു.പ്രവർത്തകരുമായ എബിൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് ഗുരുതമായി പരിക്കേറ്റ എബിന്റെ നില അതീവ ഗുരുതരമാണ്.ശനിയാഴ്ച വൈകു 3.30 ഓടെ കോളേജ് കവാടത്തിലാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ ഇരുവരെയും യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ.നേതാക്കളായ ആൽബിൻ, മെർവിൻ എന്നിവർ ചേർന്ന് കല്ല് കൊണ്ട് ഇടിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാ ക്ഷികൾ പറഞ്ഞു. .ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.സംഭവമറിഞ്ഞെത്തിയ പോലീസാണ് പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ച ഇരുവരും വർക്കല, ആറ്റിങ്ങൽ സ്വദേശികളാണ് .പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇരുവർക്കുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
Leave a Reply