കൈവശം അധിക ഭൂമി: ഹാരിസൺ മലയാളം പ്ലാന്റേഷനെതിരെ വയനാട്ടിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തു
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യൂ വകുപ്പിന്റെ ആവർത്തിച്ചുള്ള നിർദേശം.
ഇതിനായി ഹൈക്കോടതി നിർദേശാനുസരണം അതതു ജില്ലകളിലെ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യണം. 2019 ജൂൺ ആറിന്റെ ഉത്തരവ് കൂടാതെ കഴിഞ്ഞ ദിവസം വിവിധ ജില്ലാ കളക്ടർമാർക്ക് സർക്കാർ വീണ്ടും നിർദേശം നൽകി. ഭൂപരിഷ്കരണനിയമം നിലവിൽ വരുന്ന സമയത്ത് പാട്ടക്കരാറുകാരനായിരുന്നുവെന്ന് തെളിയിക്കാൻ ഹാരിസൺ മലയാളത്തിന് സാധിച്ചിട്ടില്ല, കേന്ദ്ര -സംസ്ഥാന- സർക്കാരുകൾ ഈ ഭൂമി ആർക്കും നിയമപരമായി കൈമാറ്റം ചെയ്തിട്ടില്ല തുടങ്ങിയ വാദങ്ങളാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. ഭൂപരിഷ്കരണനിയമവും സർക്കാർ വാദങ്ങൾക്ക് ബലം പകരും. വയനാട് കൂടാതെ അതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, എന്നീ ജില്ലകളിലുമാണ് ഹാരിസൺ മലയാളം കമ്പനി ഭൂമി കൈവശം വെച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് വയനാട്ടിൽ സിവിൽ കേസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ള അറിയിച്ചു.
Leave a Reply