ലോർഡ്സിലെ പുൽത്തകിടിയിൽ ആരവമായി ക്രിക്കറ്റ് ഉത്സവം
മഞ്ഞുറ : ബ്രിട്ടനിലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു കളിക്കളം ഉണ്ട് തരിയോട് പഞ്ചായത്തിലെ മഞ്ഞൂറ പ്രദേശത്ത്. ബാണാസുരസാഗർ റിസർവോയറിനുള്ളിലെ വെള്ളം കുറയുമ്പോൾ തെളിഞ്ഞുവരുന്ന അതിമനോഹരമായ പുൽത്തകിടി. ഇവിടെവെച്ച് ലോർഡ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ പവർ ഹിറ്റ്റേഴ്‌സ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി ഫാൽക്കൻസ് കാവുംമന്ദം ജേതാക്കളായി. വിജയികൾക്ക് ക്രിക്കറ്റ് താരം മിന്നുമണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ഷിബു സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, വനിതാ ടീം കോച്ച് സോണിയ എന്നിവർ സമ്മാനദാനം നിർവഹിച്ചു. വിമൻസ് പ്രിമിയർ ലീഗിൽ ഡൽഹി ടീം അംഗവും, കേരള താരവുമായ മിന്നു മണിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
വൈത്തിരി പൊഴുതന പടിഞ്ഞാറത്തറ റോഡിനോട് ചേർന്ന് മഞ്ഞൂറ പ്രദേശത്താണ് ഈ സുന്ദരമായ കളിസ്ഥലം ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഈ പുൽത്തകിടി രണ്ട് വർഷം മുമ്പ് പ്രമുഖ സ്പോർട്സ് ചാനലായ ഇ എസ് പി എൻ അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. നിരവധി ടൂറിസ്റ്റുകളും ഈ മനോഹാരിത ആസ്വദിക്കാൻ എത്താറുണ്ട്. ടൂർണമെന്റിലെ മികച്ച കളിക്കാരനും ബൗളറുമായി ജോബി അലക്സ്നെയും, ബാറ്റിസ്മാനായി രാഹുൽ നെയും, ഫീൽഡർ ആയി അരുണിനെയും, കീപ്പർ ആയി കെ വി വിപിൻ എന്നിവരെ യെയും തിരഞ്ഞെടുത്തു. ജിബിൻ ജോർജ്, രമിത് അശോകൻ, ധ്യാൻ ചക്രവർത്തി, അഖിൽ മാത്യു, എം ടി ജെയ്സൺ, ബിബിൻ ജോസഫ്, അർജുൻ ദിലീപ്, സന്തോഷ് ജോസഫ്, റെജിൻ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply