വിംസിൽ നഴ്സുമാരുടെ സമരം രണ്ടാം ദിവസം .: ഒത്തു തീർപ്പിന് മാനേജ്മെന്റ് ശ്രമം.
മേപ്പാടി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിഎം വിംസ് ആൻഡ് ആസ്റ്റർ വയനാട് സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സുമാർ ഹ്യൂമൺ റിസോഴ്സ് മാനേജരുടെ കാര്യാലയം ഉപരോധിച്ചു.
ഏപ്രിൽ 23 ലെ സർക്കാർ വിജ്ഞാപന പ്രകാരം വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നഴ്സുമാരുടെ സമരം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ ഇന്നലെ രാവിലെ ഒന്പതരയോടെയാണ് നഴ്സുമാർ ഉപരോധം ആരംഭിച്ചത്.
സമരം ഒത്തുതീർക്കുന്നതിനു ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ യു.എൻ.എ ജില്ലാ സെക്രട്ടറി എൻ.കെ. ജാനേഷ്, യൂണിറ്റ് പ്രസിഡന്റ് ലോവിൻ, സെക്രട്ടറി നിഖിൽ എന്നിവരുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സർക്കാർ വിജ്ഞാപനത്തിനെതിരേ പ്രൈവറ്റ് മെഡിക്കൽ കോളജ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പുണ്ടായ ശേഷം വേതനക്കയറ്റത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ വിജ്ഞാപനമിറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും വേതനം പുതുക്കാത്തതിനു ന്യായീകരണമില്ലെന്നു നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വാദിച്ചു.
വൈകുന്നേരത്തോടെ സമരം തത്കാലത്തേക്കു നിർത്തി നഴ്സുമാർ പിരിഞ്ഞു. ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും ഇന്ന് ധർണ്ണ തുടരുന്നുണ്ട്. മാനേജ്മെന്റ് നിലപാടിൽ മാറ്റം വരുത്താത്തപക്ഷം സമരം ഇനിയും തുടരുമെന്ന് യു.എൻ.എ പ്രതിനിധികൾ പറഞ്ഞു.
ഏപ്രിൽ 23 ലെ സർക്കാർ വിജ്ഞാപന പ്രകാരം വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നഴ്സുമാരുടെ സമരം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ ഇന്നലെ രാവിലെ ഒന്പതരയോടെയാണ് നഴ്സുമാർ ഉപരോധം ആരംഭിച്ചത്.
സമരം ഒത്തുതീർക്കുന്നതിനു ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ യു.എൻ.എ ജില്ലാ സെക്രട്ടറി എൻ.കെ. ജാനേഷ്, യൂണിറ്റ് പ്രസിഡന്റ് ലോവിൻ, സെക്രട്ടറി നിഖിൽ എന്നിവരുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സർക്കാർ വിജ്ഞാപനത്തിനെതിരേ പ്രൈവറ്റ് മെഡിക്കൽ കോളജ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പുണ്ടായ ശേഷം വേതനക്കയറ്റത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ വിജ്ഞാപനമിറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും വേതനം പുതുക്കാത്തതിനു ന്യായീകരണമില്ലെന്നു നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വാദിച്ചു.
വൈകുന്നേരത്തോടെ സമരം തത്കാലത്തേക്കു നിർത്തി നഴ്സുമാർ പിരിഞ്ഞു. ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും ഇന്ന് ധർണ്ണ തുടരുന്നുണ്ട്. മാനേജ്മെന്റ് നിലപാടിൽ മാറ്റം വരുത്താത്തപക്ഷം സമരം ഇനിയും തുടരുമെന്ന് യു.എൻ.എ പ്രതിനിധികൾ പറഞ്ഞു.
Leave a Reply