പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ശിക്ഷിച്ച ഡോക്ടർ ക്കെതിരെ നടപടിയെടുക്കാതെ അധികൃതർ
മാനന്തവാടി : ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികതിക്രമം നടത്തിയ ഡോക്ടറെ കോടതി ശിക്ഷിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ലാ പ്രസിഡണ്ടുമായ ഡോക്ടറെ ആണ് കഴിഞ്ഞദിവസം കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലൈംഗികാധിക്രമ കേസിൽ 20000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചത്. കോടതിവിധി വന്നിട്ടും ഡോക്ടറെ സർക്കാർ സർവീസിൽ നിന്ന് മാറ്റി നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കൽപറ്റ എസ് കെ എം ജെ സ്കൂളിൽ നടക്കുന്ന വിദ്യാർത്ഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിൽ ഈ ഡോക്ടർ ആണ് നേതൃത്വം നൽ കുന്നത് . 2020 ഒക്ടോബറിൽ നടന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കൽപറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മാജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത് . എന്നാൽ വിധി വന്ന ശേഷവും ഇയാളെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം . എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വിഷാദരോഗത്തിന് ചികിത്സ തേടിയാണ് പെൺകുട്ടിയെത്തിയത് .ഇവിടെവെച്ച് ഡോക്ടർ പെൺകുട്ടിയോട് ലൈംഗികാ അതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കൽപറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിലാണ് കോടതി ശിക്ഷിച്ചത്.
Leave a Reply