സിസ്റ്റർ ലൂസി കളപ്പുര ക്കെതിരെ വീണ്ടും വാളോങ്ങി സഭ: പുറത്ത് പോയില്ലങ്കിൽ പുറത്താക്കുമെന്ന് ഭീഷണി
സഭയിൽ നിന്നും പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി സിസ്റ്റർ ലൂസി കളപ്പുരക്ക് എഫ്. സി. സി. സന്യാസ സഭാ നേതൃത്വം വീണ്ടും നോട്ടീസ് നൽകി. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് ആരോപിക്കപ്പെടുന്ന പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്രവ്രതത്തിനു വിരുദ്ധമാണ് . എന്നാൽ കന്യാസ്ത്രി സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണം. ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രി പിലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചു എന്നും നോട്ടീസിൽ പറയുന്നു. എഫ് സി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാലിന്റെ താണ് പതിനെട്ട് പേജുള്ള നോട്ടീസ്. പീഡന കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെപ്പോലുള്ളവർക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ഓശാന പാടുകയും ചെയ്യുന്നവർ സിസ്റ്റർ ലൂസിയോട് അനീതി കാണിക്കുകയാണന്ന് സഭയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
Leave a Reply