യാത്രാ നിരോധനം: സി പി എമ്മും ബി ജെ പിയും വയനാട്ടുകാരെ വഞ്ചിക്കുന്നു : യു.ഡി.എഫ്.
സുൽത്താൻ ബത്തേരി: കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ യാത്രാ നിരോധന വിഷയത്തിൽ സി പി എമ്മും ബി ജെ പിയും വയനാട്ടുകാരെ മത്സരിച്ച് വഞ്ചിക്കുകയാണെന്ന് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. യാത്രാ നിരോധനം നീക്കുന്നതിന് ആത്മാർത്ഥമായ നടപടികളൊന്നും കൈക്കൊള്ളാത്ത ഇരു പാർട്ടികളും ചേർന്ന് നടത്തിയ പുതിയ ഗൂഡാലോചനയാണ് ദേശീയ പാത പ്രഖ്യാപനം. അടുത്ത കാലത്തൊന്നും നടപ്പിലാവാത്ത പുതിയ പാത തിടുക്കത്തിൽ പ്രഖ്യാപിച്ചതിലൂടെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിന്റെ പരാജയമാണ് ഇരു പാർട്ടികളും ലക്ഷ്യം വെക്കുന്നത്.യാത്രാ നിരോധനം നീക്കുന്നതിന് സർക്കാരുകളുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് നടന്ന യുവജന സമരം ഒത്തുതീർപ്പാക്കിയപ്പോൾ പറഞ്ഞ വാക്കുകളൊന്നും സംസ്ഥാന സർക്കാരും ബി ജെ പി നേതൃത്വവും പാലിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവുമടുത്ത ദിവസം കർണാടക മുഖ്യമന്ത്രിയുമായി റോഡ് വിഷയം ചർച്ച ചെയ്യുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ അന്ന് സമരപ്പന്തലിൽ പറഞ്ഞത്. വയനാട്ടുകാരോട് അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ആ ചർച്ച നടത്താൻ സി പി എം മുൻകൈ എടുക്കുമായിരുന്നു. സുപ്രീം കോടതിയിൽ കേരളത്തിന് അനുകൂലമായ അഫിഡവിറ്റ് നൽകുമെന്ന് പറഞ്ഞ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയവും നേർ വിപരീതമായ അഫിഡവിറ്റ് നൽകി വയനാട്ടുകാരെ വഞ്ചിച്ചു.സമരപന്തലിൽ എത്തിയ ബി ജെ പിയുടെ ദേശീയ സംസ്ഥാന നേതാക്കൾ പ്രസംഗിച്ചു പോയ വാക്കുകൾ ഇവിടുത്തെ ജനം മറന്നിട്ടില്ല.എൻ എച്ച് 766 തുറക്കാതിരിക്കാനുള്ള കള്ളനും പോലീസും കളി ഇനിയെങ്കിലും ഇരു പാർട്ടികളും അവസാനിപ്പിക്കണം.പുതിയ ദേശീയപാതക്ക് യു ഡി എഫ് എതിരല്ല എന്നാൽ എൻ എച്ച് 766 ന് ബദലായി ആ പാതയെ അംഗീകരിക്കില്ല. ദേശീയപാത അടച്ചുപൂട്ടാൻ കണ്ണൂർ ലോബിയിൽ നിന്നും അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന സി പി എമ്മിനും കൂട്ടുനിൽക്കുന്ന ബി ജെ പിക്കും ജനം മാപ്പു തരില്ല.ഐ സി ബാലകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു.
കെ കെ അബ്രഹാം അധ്യക്ഷത വഹിച്ചു.കെ പി സി സി വൈസ് പ്രസിഡന്റ്
കെ സി റോസക്കുട്ടി,ടി മുഹമ്മദ്,കെ എൽ പൗലോസ്,എം എസ് വിശ്വനാഥൻ,കെ നൂറുദ്ധീൻ
പി പി അയ്യൂബ്,എം എ അസൈനാർ,
എൻ എം വിജയൻ,ഡി പി രാജശേഖരൻ,അബ്ദുള്ള മാടക്കര,ആർ പി ശിവദാസ്, അഡ്വ പി ഡി സജി,എൻ സി കൃഷ്ണകുമാർ,എൻ യു ഉലഹന്നാൻ,എടക്കൽ മോഹനൻ,ഒ ആർ രഘു, ബാബു പഴുപ്പത്തൂർ,
സി കെ ഹാരിഫ് പ്രസംഗിച്ചു.
Leave a Reply