May 21, 2026

പ്രളയദുരിതാശ്വാസത്തിനുള്ള ചെലവിനായി പുകയില ഉല്പന്നങ്ങളുടെ സെസ് വര്‍ദ്ധിപ്പിക്കണം: സാമ്പത്തിക വിദഗ്ധര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
                                                    
തിരുവനന്തപുരം: കേരളത്തിന് പ്രളയദുരിതാശ്വാസത്തിനുള്ള വരുമാനം കണ്ടെത്താന്‍ പുകയില ഉല്പങ്ങളുടെ നികുതി സെസ് വര്‍ദ്ധിപ്പിക്കണമെ് ജിഎസ്ടി കൗസിലിലെ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്(ജിഒഎം)-നോട് പൊതുജനാരോഗ്യമേഖലയിലെ സംഘടനകളും ഡോക്ടര്‍മാരും സാമ്പത്തികവിദഗ്ധരും ആവശ്യപ്പെ'ു. 
പ്രളയത്തില്‍ കുടുങ്ങിയവരെ പുനരധിവസിപ്പിക്കാന്‍ ജിഎസ്ടി കൗസില്‍ കേരളത്തെ സഹായിക്കുതിന് കാണിച്ച നേതൃപാടവും കാഴ്ചപ്പാടും മികച്ചതാണെ് ഇവര്‍ പറഞ്ഞു. അതേസമയംത െപുകയില ഉല്പങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി  ഈ പരിശ്രമത്തിന് ശക്തി പകരാം. രാജ്യത്ത് പുകയില ഉപയോഗം കുറച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമെു മാത്രമല്ല, ദുരന്തത്തില്‍ പെ'വരെ സഹായിക്കാനും കഴിയും. നികുതി കൂ'ി പുകയില ഉപയോഗം കുറയ്ക്കാമെും സര്‍ക്കാരുകളുടെ വരുമാനം കൂ'ാമെും ആഗോളാടിസ്ഥാനത്തില്‍ തെളിയിക്കപ്പെ'താണെ് അവര്‍ ചൂണ്ടിക്കാ'ി. 
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുകയില ഉല്പങ്ങള്‍ക്ക് ഒരേ നിരക്കില്‍ നികുതി ചുമത്തുതിലൂടെ വിലവ്യത്യാസം ഇല്ലാതാകുമെും ഇവയുടെ കടത്ത് തടയുപ്പെടുമെും പുകയില സെസ് വര്‍ധനവില്‍നി് ലഭിക്കു വരുമാനം പൊതുജനാരോഗ്യം, ദുരിതാശ്വാസം, പുനരധിവാസം എീ മേഖലകളില്‍ വിനിയോഗിക്കാമെും  അവര്‍ പറഞ്ഞു. 
ബീഡി ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങള്‍ക്ക് നികുതി സെസ് ഏര്‍പ്പെടുത്തിയാല്‍ ഈ ദുശ്ശീലത്തില്‍നി്ന്ന്  മോചനം നേടാന്‍ യുവജനങ്ങളടക്കം പ്രേരിപ്പിക്കപ്പെടുമെന്ന്  വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സികക്യൂട്ടീവ് ഭാവനാ ബി മുഖോപാധ്യായ പറഞ്ഞു. 
പുകയില ഉല്പന്നങ്ങള്‍ക്ക് ചില്ലറ വില്പന വിലയുടെ 75 ശതമാനം നികുതി ചുമത്തണമൊണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ദക്ഷിണേഷ്യയിലടക്കം ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഈ നികുതി വളരെ കുറവാണ്. പുകയില വ്യവസായികള്‍ മറിച്ചു പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വന്നതിനുശേഷം പുകയിലയുടെ നികുതിഭാരത്തില്‍ വലിയ മാറ്റമുണ്ടായില്ല. സിഗററ്റുകളടക്കം ഇപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന  വിലയ്ക്ക് ലഭിക്കും. ജിഎസ്ടി നിലവില്‍വശേഷം പുകയില ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം, സിഗററ്റിന് 53 ശതമാനം, ബീഡിക്ക് 22 ശതമാനം എിങ്ങനെയാണ് നികുതി. ഇതെല്ലാം ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ച നിരക്കുകളെക്കാള്‍ കുറവാണ്.
പുകയില പോലെ പാപനികുതി ചുമത്തേണ്ട ഉല്പന്നങ്ങളെ ജിഎസ്ടിയുടെ 28 ശതമാനം വിഭാഗത്തില്‍ നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഈ ഉല്പങ്ങള്‍ ഉപയോഗിക്കുത് പാപമാണെ സന്ദേശം നല്കുക മാത്രമല്ല ഇത് ചെയ്യുത്. മറ്റു മൂ് ജിഎസ്ടി വിഭാഗങ്ങളിലെ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും വരുമാനത്തില്‍ തത്ഫലമായുണ്ടാകു കുറവ് പുകയില നികുതിയിലൂടെ നികത്തുകയും ചെയ്യാം. 
ഇത്തരത്തില്‍ നഷ്ടം നികത്തുതിനുവേണ്ടി പുകയിലയ്ക്ക് ഏര്‍പ്പെടുത്തിയി'ുള്ള കോംപന്‍സേഷന്‍ സെസ് പുതുക്കിയി'് ഒരു വര്‍ഷത്തിലേറെയായെ് സാമ്പത്തിക വിദഗ്ധനും ആരോഗ്യനയ വിദഗ്ധനുമായ ഡോ. റിജോ ജോ പറഞ്ഞു. അതുകൊണ്ടുത െജിഎസ്ടി ഏര്‍പ്പെടുത്തിയ സമയത്തെ അപേക്ഷിച്ച് സിഗററ്റുകള്‍ ഇപ്പോള്‍ താങ്ങാവു വിലയ്ക്ക് ലഭിക്കുുണ്ടെ് അദ്ദേഹം ചൂണ്ടിക്കാട്ടി. . 
ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം എന്ന നിലയിലും സാധാരണക്കാര്‍ക്ക് സംതൃപ്തി നല്‍കു ഉല്പമെ നിലയിലും ബീഡിയുടെ നികുതി നിര്‍ഭാഗ്യവശാല്‍ കുറച്ചാണ് നിശ്ചയിച്ചിരിക്കുത്. പുകയില ശീലം കാരണം പ്രതിവര്‍ഷം പത്തു ലക്ഷം പേര്‍ മരിക്കുതില്‍ ഭൂരിപക്ഷവും ബീഡി ഉപയോഗിക്കുവരാണ്.  പുക യില ശീലം മൂലമുണ്ടാകുന്ന  രോഗങ്ങള്‍ ചികിത്സിക്കാന്‍ വന്‍തുകയാണ് ചെലവാക്ക്‌പ്പെടുത്. 
ബീഡി സംതൃപ്തിക്കുപകരം രോഗങ്ങളും മരണവുമാണ് നല്‍കുന്നത് എതിന് ധാരാളം തെളിവുകളുണ്ടെ് മാക്‌സ് ഹെല്‍ത്ത് കെയറിലെ സര്‍ജിക്കല്‍ ഓങ്കോളജി ചെയര്‍മാന്‍ ഡോ. ഹരിത് ചതുര്‍വേദി പറഞ്ഞു. 
മുപ്പതു മുതല്‍ 69 വരെ പ്രായമുള്ളവരില്‍ ബീഡി ഉപയോഗം നിമിത്തമുള്ള മരണവും രോഗങ്ങളും കാരണം 80550 കോടി  രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. എന്നാല്‍ ബീഡിയില്‍നിന്നുള്ള വരുമാനം 420 കോടി മാത്രമാണ്. ചെലവിന്റെ അര ശതമാനം മാത്രം വരുമാനം ലഭിച്ചിട്ടും  ബീഡിയെ പാപ ഉല്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടില്ല. ബീഡിയ്ക്ക് കോംപന്‍സേഷന്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ വന്‍തോതിലുള്ള വരുമാനമുണ്ടാകുമെന്നും  ഉപയോഗം കുറയ്ക്കാനാവുമെന്നും  ഡോ. റിജോ ജോൺ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *