“ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ല… ‘ആ ഫോണിന് ശേഷം എത്തിയത് മരണവാർത്ത : രാജ്യം കൂടെ നിന്നതിന് നന്ദിയുണ്ടന്ന് ഷീന.
കൽപ്പറ്റ: ഭർത്താവിന്റെ വിയോഗത്തിൽ രാജ്യം കൂടെ നിന്നതിനും ദു:ഖത്തിൽ പങ്ക് ചേർന്നതിനും എല്ലാവരോടും നന്ദിയുണ്ടന്ന് കാശ്മീരിൽ പുൽവാമയിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ. പി.എഫിലെ ഹവിൽദാർ ലക്കിടി വാഴകണ്ടി വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീന പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീന ഇങ്ങനെ പറഞ്ഞത്. സൈന്യത്തിലായാലും കുടുംബത്തിലായാലും മറ്റുള്ളവരെ പരിഗണിക്കുന്ന സ്വഭാവക്കാരനായിരുന്നു വിനോദ് കുമാർ. വ്യാഴാഴ്ച ഉച്ചക്കാണ് അവസാനമായി ഭാര്യയെയും അമ്മയെയും വിളിച്ചത്. സ്ഥാനകയറ്റം ലഭിച്ചതുമായി ബന്ധധപ്പെട്ട് ലഭിച്ച കുറച്ച് ദിവസങ്ങളുടെ അവധിക്ക് ഫെബ്രുവരി രണ്ടിന് വീട്ടിൽ എത്തിയ വസന്തകുമാർ ഒമ്പതിന് തിരികെ പോയി. തിരിച്ചെത്തിയത് മുതൽ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു . ഇവിടെ ഇപ്പോഴും മഞ്ഞ് വീഴുകയാണ്. റേഞ്ച് കുറവാണ് ,പിന്നെ വിളിക്കാം എന്ന് അമ്മമയോട് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചക്ക് ഫോൺ കട്ട് ചെയ്തത്.പിന്നീട്
Leave a Reply