ക്വാറന്റൈനിൽ കഴിയുന്ന ഗോത്ര വിഭാഗകാർക്ക് മോശപ്പെട്ട ഭക്ഷണം നൽകുന്നുവെന്ന് പരാതി.
തിരുനെല്ലിയിൽ നിരീക്ഷണത്തിൽ താമാസിക്കുന്ന ഗോത്ര കുടുംബങ്ങൾക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന് പരാതി. കാട്ടിക്കുളത്തെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 650 ഓളം ആദിവാസികളടക്കമുള്ളവരാണ് തിരുനെല്ലിയിലെ വിവിധ റിസോർട്ടുകളിൽ കഴിയുന്നത് .പതിനെട്ട് പേരടങ്ങുന്ന സ്ത്രീകൾക്ക് ഒരു കക്കൂസ് മാത്രമാണ് ഉള്ളത് ആദിവാസികളായവരെ ഡോർമെറ്ററിയിലും മറ്റുള്ളവെരെ റൂമുകളിലും താമസിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി കഴിക്കാൻ പറ്റാത്ത ഭക്ഷണം നൽകിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഒരടിസ്ഥാന സൗകര്യവും ഇല്ലന്നും ഇവർ പറയുന്നു. ചില പാർട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെ ആൾക്കാരെ സ്വന്തം ഹോം ക്വാറൻ്റീലാണ് താമസിപ്പിച്ചത്. ഒരു റൂമിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണന്നും ധന്യ മിനി എന്ന സ്ത്രീ പറഞ്ഞു. വനവാസികളായതിനാൽ ആരും തന്നെ തിരിഞ്ഞ് നോക്കുന്നില്ലന്നും ഇവർ പരാതി പെടുന്നു.
ഭക്ഷണവും മറ്റ് സൗകര്യങ്ങളും എർപെടുത്തുന്നത് തിരുനെല്ലി ഗ്രാമപഞ്ചായത്തെന്നും ട്രൈബൽ വകുപ്പ് പറഞ്ഞു. പുതിയ സിസ്റ്റം അനുസരിച്ച് ക്വാറൻ്റിലിൽ എത്തിക്കൽ മാത്രമാണന്നും പട്ടികവർഗ്ഗ വകുപ്പ് പറയുന്നു.
Leave a Reply