ഭർത്താവിന്റെ ദുരൂഹ മരണം: അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വീട്ടമ്മ.
കാട്ടിക്കുളം;ഭർത്താവിന്റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വീട്ടമ്മ അന്വേഷിക്കാനെത്തിയ എസ് എച്ച് ഒ മൊഴി മാറ്റി എസ്പിക്ക് റിപ്പോർട്ട് നൽകിയതായി പരാതികാരി . കഴിഞ്ഞ മാസം 10ാം തിയ്യതിയാണ് ഭർത്താവ് ശശിയുടെ ദുരൂഹ മരണം ഉന്നതതല അന്വേഷണം ആവിശ്യപെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫിന് പരാതി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് തിരുനെല്ലി സ്റ്റേഷനിലെ എസ്. എച്ച്. ഒ സംഘവും കോളനിയിലെത്തി ഉഷയുടെ മൊഴിയെടുത്തിരുന്നു എന്നാൽ എഴുത്തും വായനവും അറിയില്ലന്നും അതിനാൽ പരാതി പറഞ് നിന്ന് എഴുതിച്ചതാണന്നും മരണം മുങ്ങി മരണമല്ലന്നും അന്വേഷണം വേണമെന്ന് എസ് ഐ സംഘത്തോട് പറഞതായി പരാതി കാരി ഉഷയും മാതാവ് കളിയും പറഞ്ഞു എന്നാൽ ജില്ലാ പോലീസ് മേ ഥാ വിയുടെ മറുപടി ആദിവാസികളെ പറ്റിക്കുന്ന തട്ടിപ്പ് നോട്ടീസാണന്നും ഉഷ പറഞ്ഞു പരാതി പറത്തുള്ള ആരോ എഴുതി തയ്യാറാക്കിയതെന്നും ഇതിൽ പരാതി കാരിയെ ഒപ്പിടിച്ചാതാണന്നും വേറെ പരാതിയില്ലന്നുള്ള അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ് എസ് പിക്ക് തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്ടറായ എസ് എച്ച് ഒ നൽകിയെതെന്നും പരാതിക്കാരി പറഞ്ഞു. ഭർത്താവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുള്ളതായും ഇവർ പറയുന്നു പോലീസും എസ്റ്റേറ്റ് ഉടമയും ചില രാഷ്ട്രിയ കാരും ചേർന്ന് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട് 26 '2' 2016 ന് വൈകുന്നേരം സ്വകാര്യ എസ്‌റ്റേറ്റ് ഉടമയായ എളമ്പിലാട്ട് കുട്ട്യാലിപുറത്ത് ഇ കെ അബ്ദുൾ ലത്തീഫ് വെള്ളാഞ്ചേരി എന്നയാളുടെ കാപ്പിതോട്ടത്തിൽ കാപ്പിക്ക് വെള്ളം പമ്പ് ചെയ്യാൻ പോയ ഭർത്താവായ ശശിയുടെ മൃതദേഹമാണ് കുളത്തിൽ ദുരുഹസാഹചര്യത്തിൽ നാട്ടുകാർ കണ്ടെത്തിയത്. കോടികളുടെ ആസ്ഥിയുള്ള തിനാൽ എസ്റ്റേറ്റ് ഉടമയെ രക്ഷിക്കാനാണ് ഉന്നതർ ശ്രമിക്കുന്നത്.
Leave a Reply