വന്യമൃഗശല്യത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു;കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം
മാനന്തവാടി-വന്യമൃഗശല്യത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ആരോപിച്ചു. മാനന്തവാടി താലൂക്കിൽ പയ്യം പള്ളി വില്ലേജിലെ ജനങ്ങൾ കഴിഞ്ഞ ഇരുപത് ദിവസമായി ഭീതിയിലാണ്.ജനങ്ങളുടെ ജീവിത മാർഗ്ഗമായ പതിനെട്ടോളം വളർത്തുമൃഗങ്ങളെയാണ് കടവ അക്രമിച്ച് കൊന്നത്.ഇതിന് മതിയായ നഷ്ട പരിഹാരം കൊടുക്കുന്നതിന് പോലും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിൽ കർഷകർക്ക് വിളവെടുപ്പിന് കഴിയുന്നില്ല. കാപ്പി, നെല്ല് എന്നിവ വിളവെടുപ്പിന് പാകമായിട്ടുണ്ടങ്കിലും കർഷകരും തൊഴിലാളികളും ഭീതിയിലാണ്. ഫലപ്രദമായും മികച്ച എകോപനത്തിലുടെയും കടുവയെ പിടിക്കുന്നതിന് കഴിയാതെ വകുപ്പുമേധാവികൾ ജനങ്ങളെ മാനന്തവാടി-വന്യമൃഗശല്യത്തിൽ നിന്നും സംരക്ഷണം നല്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ആരോപിച്ചു. മാനന്തവാടി താലൂക്കിൽ പയ്യം പള്ളി വില്ലേജിലെ ജനങ്ങൾ കഴിഞ്ഞ ഇരുപത് ദിവസമായി ഭീതിയിലാണ്.ജനങ്ങളുടെ ജീവിത മാർഗ്ഗമായ പതിനെട്ടോളം വളർത്തുമൃഗങ്ങളെയാണ് കടവ അക്രമിച്ച് കൊന്നത്.ഇതിന് മതിയായ നഷ്ട പരിഹാരം കൊടുക്കുന്നതിന് പോലും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിൽ കർഷകർക്ക് വിളവെടുപ്പിന് കഴിയുന്നില്ല. കാപ്പി, നെല്ല് എന്നിവ വിളവെടുപ്പിന് പാകമായിട്ടുണ്ടങ്കിലും കർഷകരും തൊഴിലാളികളും ഭീതിയിലാണ്. ഫലപ്രദമായും മികച്ച എകോപനത്തിലുടെയും കടുവയെ പിടിക്കുന്നതിന് കഴിയാതെ വകുപ്പുമേധാവികൾ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.ഈ നില തുടർന്നാൻ ശക്തമായ പ്രതികരണത്തിന് ഇടയാക്കും. കാടും നാടും വേർതിരിച്ച് കർഷകരുടെ ജിവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന ആവശ്യം നടപ്പിലാക്കണമെന്നും കെ.കെ.അബ്രഹാം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Leave a Reply