ഡൽഹി കലാപം:മാർച്ച് രണ്ടിന് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി
.സി.വി. ഷിബു
കൽപ്പറ്റ :
ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും എന്നപോലെ ജുഡീഷ്യറിയും അപകടത്തിലാണ്ന്ന് കെപിസിസി. ചീഫ് വിപ്പും ആയ യ യ യ യ കൊടിക്കുന്നിൽ സുരേഷ് എം.പി
. മാർച്ച് രണ്ടാം തിയതി പാർലമെൻറ് നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടന്നും കോൺഗ്രസും കോൺഗ്രസ് അനുകൂല പാർട്ടികളും വിഷയം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൽപ്പറ്റ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ കലാപ സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മൗന വ്രതത്തിൽ ആയിരുന്നു. ആർ.എസ്എസ് സംഘപരിവാർ ശക്തികൾ ആണ് ഡൽഹി കലാപത്തിനു പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനുവേണ്ടി എത്ര കാലം വേണമെങ്കിലും പ്രതിപക്ഷത്തിരിക്കാൻ
തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തി കോൺഗ്രസ് രാജ്യത്ത് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ബിഹാറിലും നിതീഷ് കുമാർ ഒരു പരാജയം മുന്നിൽ കാണുന്നു. 2024 മോദി സർക്കാരിനെ താഴെയിറക്കാൻ ആകും . പതുക്കെ പതുക്കെ വർഗീയ ഫാസിസത്തെ തകർക്കാനുള്ള ചടുലമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരെയും മോദിക്കെതിരെയും സന്ധിയില്ലാത്ത സമരം നടത്തുന്ന ആളാണ് രാഹുൽ ഗാന്ധി. ദളിത് കോൺഗ്രസ് ഭാരവാഹികളായ സുരേന്ദ്രൻ .അജിത്ത് മാട്ടൂൽ, എന്നിവരും ഗോകുൽദാസ് കോട്ടയിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply