April 26, 2024

മിനിമോൾ എബ്രഹാം, സി.പി. എം. പാർട്ടി കോൺഗ്രസ് വോളിബോൾ ടൂർണ്ണമെൻ്റിൽ എത്തി , മത്സരാർത്ഥികൾ ആവേശഭരിതരായി.

0
Img 20220318 130427.jpg
 
പ്രശസ്ത കായീക താരം 
മിനി മോൾ അബ്രഹാം
സി പി എം പാർട്ടി കോൺഗ്രസ്സിലെ വോളിബോൾ മത്സരത്തിൽ അതിഥിയായെത്തി.
മത്സരാർത്ഥികൾ ആവേശകൊടുമുടിയിലായി. പ്രശസ്ത താരത്തിൻ്റെ
കായിക മേഖലയിലെ നാൾ വഴികളിലൂടെ …
നീണ്ട പതിനാറ വർഷങ്ങൾ, ഒരു കായിക താരത്തിന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം മുഴുവൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയുക, ഇത് ഭാഗ്യത്തിനപ്പുറം കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ്. 2004 ൽ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായമിട്ട് തുടങ്ങിയ വോളിബോൾ യാത്ര ഇക്കഴിഞ്ഞ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയും, ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായി തിളങ്ങി നിൽക്കുകയുമാണ് മലയാളത്തിന്റെ, ഇന്ത്യയുടെ അഭിമാനം മിനിമോൾ എബ്രഹാം. ഓർക്കണം ഒരു ഇടവേള കളിക്കളത്തിൽ നിന്ന് ബ്രേക്ക് എടുത്തു തിരിച്ചു വന്നാണ് സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച വോളിബോൾ താരമായത്.
ഇന്ത്യയിലെ ചില കായിക താരങ്ങളെക്കുറിച്ചു വിദേശ കോച്ചുമാരും താരങ്ങളും പങ്കുവെക്കുന്നൊരു കാര്യമുണ്ട്, ”ഇവർ എന്റെ നാട്ടിലാണ് ജനിച്ചതെങ്കിൽ ലോകം കീഴ്‌പ്പെടുത്തിയേനെ” എന്ന്മിനിമോൾ എബ്രഹാമിനെ കുറിച്ച് അങ്ങനെ പറഞ്ഞാൽ അതൊട്ടും അധികമാവില്ല, കാരണം ഇന്ത്യൻ വോളിയിൽ അവർക്കെത്തിപ്പിടിക്കാവുന്ന നേട്ടങ്ങളുടെ ലിസ്റ്റ് ഇനിയില്ല. 
ഈ സാഹചര്യങ്ങളിൽ നിന്ന് അവർക്ക് ഇതിലധികം വളരാനും കഴിയില്ല. വോളിബോൾ ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ ഇടം കണ്ടെത്തിയ അമേരിക്കൻ ബീച്ച് വോളിബാൾ താരം മെയ് ട്രിനോറിനെപ്പോലെ അവരസങ്ങളുടെ വാതിലുകളുണ്ടായിരുന്നെങ്കിൽ കൊട്ടിയൂരിൽ പിറന്നു വീണ മിനിമോൾ 
ദി ബെസ്റ്റ് എന്ന് നമ്മൾ തിരയുമ്പോൾ ഉത്തരമായി അവിടെയുണ്ടായേനെ.
2008 ഡിസംബറിലാണ് മിനിമോൾ സതേൺ റെയിൽവേയുടെ ഭാഗമാവുന്നത്. അവിടുന്നിങ്ങോട്ട് തുടർച്ചയായ എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പുകളിലും റെയിൽവേയുടെ മുന്നണിപ്പോരാളിയായിരുന്നു മിനിമോൾ. ഇതിൽ എട്ടു തവണയാണ് റെയിൽവേ കിരീടത്തിൽ മുത്തമിട്ടത്. രണ്ടു തവണ റണ്ണേഴ്‌സ് അപ്പും, ചുരുക്കത്തിൽ മിനിമോൾ പങ്കെടുത്ത എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫൈനൽ കളിച്ച താരം, അഞ്ചു ഫെഡറേഷൻ കപ്പുകളിൽ നിന്നായി മൂന്നു സ്വർണ്ണമെഡലും രണ്ടു വെള്ളിമെഡലും തന്റെ ആഭ്യന്തര കരിയറിൽ നിന്ന് നേടിയെടുക്കാനും കഴിഞ്ഞു. റെയിൽവേയിലേക്ക് തിരിക്കുന്നതിന് മുന്നേ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ചപ്പോൾ റായ്‌പൂരിൽ രണ്ടാമതെത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് വേണ്ടി രണ്ടു ദേശീയ ഗെയിംസിൽ കുപ്പായമിട്ട മിനിമോൾ രണ്ടിലും കേരളത്തിന് കിരീടം സമ്മാനിച്ചു.
ബോക്സിങ് റിങ്ങിലെ പുലിക്കുട്ടി ഇന്ത്യയുടെ മേരി കോം വാർത്തകളിൽ നിറയുന്നത് എട്ടു ലോക ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയ ഒരേയൊരു താരമായത്‌കൊണ്ടു മാത്രമല്ല, ഇരട്ടക്കുകൾക്ക് ജന്മം നൽകിയ ശേഷം റിങ്ങിലേക്ക് മടങ്ങിയെത്തി ചൈനയിൽ നിന്ന് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് സ്വർണം നേടുമ്പോൾ ലോകം അവരെ വാഴ്ത്തിയത് Magnificent മേരി എന്നാണ്. അത്തരമൊരു കഥ മിനിമോൾക്കും പറയാനുണ്ട്, വിവാഹം കഴിയുന്നതോടെ കായിക രംഗത്തോട് വിടപറയുന്നവരാണ് അധികവും അവരുടെ ഇടയിൽ നിന്നാണ് വോളിബോൾ പോലൊരു ഗെയിംലേക്ക് കുട്ടി ജനിച്ച ശേഷവും മിനിമോൾ കടന്നുവരുന്നത്. മേരികോമിന് റിങ്ങിലേക്ക് തിരിച്ചുവരവ് സാധ്യമാക്കിയത് ഭർത്താവ് കാറൊങ് ആണെങ്കിൽ മിനിമോൾക്കതു ഭർത്താവ് ജോബിനാണ്, കളരി പരിശീലനത്തിലൂടെയാണ് കണ്ണൂരിന്റെ ചുണക്കുട്ടി വോളിബോൾ കോർട്ടിൽ വിസ്മയം തീർക്കാനെത്തിയത്, അതിനു ശേഷം ഒരിക്കൽ കൂടി ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായികയായെത്തി.
സാലി ജോസെഫിന്റെ കളി കണ്ടു ആശ്ചര്യപ്പെട്ട മിനിമോളുടെ അമ്മയാണ് തന്റെ മകളെയും കളിക്കളത്തിലേക്ക് പറഞ്ഞു വിടുന്നത്, അത്‌ലറ്റിക്‌സിൽ തുടങ്ങിയ മിനിമോൾ ഉയരക്കൂടുതൽ കാരണം വോളിബോളിലെത്തി, ഒൻപതാം ക്ലാസ് മുതൽ തലശ്ശേരി സായ് സെന്ററിലെത്തിയതോടെ ഒരു തികഞ്ഞ വോളിബോൾ താരമായി മിനിമോൾ ബാലചന്ദ്രൻ സാറിനു കീഴിലാണ് ഇന്റർനാഷണൽ പരുവത്തിലേക്കെത്തിയത്. സാറിനു കീഴിൽ പരിശീലിച്ചു കൊണ്ടിരിക്കുമ്പോൾ യൂത്ത് ഇന്ത്യയും, ജൂനിയർ ഇന്ത്യയും കളിക്കാനുള്ള സൗഭാഗ്യവും മിനിമോൾക്ക് ലഭിച്ചു.
2006 മുതൽ സീനിയർ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് മിനിമോൾ, രണ്ടു ഏഷ്യൻ ഗെയിംസ് അടക്കം നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട്,
ഫ്രന്റ് റോയിലേയിലും, ബാക് റോയിലെയും അറ്റാക്കുകൾക്ക് ആധുനിക ഇന്ത്യൻ വോളിയിൽ പകരക്കാരില്ല. പതിനായിരത്തോളം കാണികളുടെ പിന്തുണയുമായി കോഴിക്കോട് നാഷണൽസിൽ കേരളം റെയിൽവേയെ നേരിടുന്നു. രണ്ടു സെറ്റുകൾ നേടി ഇരു ടീമുകളും തുല്യതയിൽ, ട്രൈബ്രേക്കർ സെറ്റിൽ പത്തു പോയന്റിന് ശേഷം തിരിച്ചുവരവ് നടത്തുന്ന കേരള ടീമിന്റെ ഫസ്റ്റ് ലൈനിൽ പതിമൂന്നാം പോയന്റ് മിനിമോൾ അടിച്ചിറക്കുമ്പോൾ കേരളത്തിന് ലഭിക്കാതെ പോയ രാജകുമാരിയെന്നു പലരും അടക്കം പറയുന്നുണ്ടായിരുന്നു. 12,13 ൽ നിൽക്കുമ്പോൾ റെയിൽവേയുടെ സ്റ്റെർക്ക് ടു സോണിലേക്ക് സെറ്റ് ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല, അവിടെ മിനിമോൾ എബ്രഹാം ഉണ്ടായിരുന്നു. ഇരുപതിനായിരം കയ്യടികൾ നിശബ്ദമാക്കി ഡബിൾ ബ്ലോക്കിനെ അടിച്ചു തെറിപ്പിക്കുന്നത്‌, ആ എക്സ്പീരിയൻസ് ആർക്കാണ് മറക്കാൻ പറ്റുക? ഒരു ചെറിയ കാരണം കൊണ്ട് ജീവിതം നൽകിയ വോളിബോളിനെ മറന്നു ജീവിക്കുന്നവർക്കിടയിൽ വിസ്മയമാണ് മലയാളക്കര ഇന്ത്യൻ റെയിൽവേക്ക് സമ്മാനിച്ച കണ്ണൂരിന്റെ സ്വന്തം മിനിമോൾ എബ്രഹാം, ഇനിയും ഒരുപാട് കാലം വോളിബോൾ  കോർട്ടിൽ നിറഞ്ഞു നിൽക്കുംഖ്യ അതിഥിയായി ഇന്ന് 
പേരാവൂരിൽ .
പ്രത്യേക ലേഖകൻ.
കണ്ണൂർ .
നീണ്ട പതിനാറു വർഷങ്ങൾ, ഒരു കായിക താരത്തിന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം മുഴുവൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയുക, ഇത് ഭാഗ്യത്തിനപ്പുറം കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ്. 2004 ൽ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായമിട്ട് തുടങ്ങിയ വോളിബോൾ യാത്ര ഇക്കഴിഞ്ഞ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയും, ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായി തിളങ്ങി നിൽക്കുകയുമാണ് മലയാളത്തിന്റെ, ഇന്ത്യയുടെ അഭിമാനം മിനിമോൾ എബ്രഹാം. ഓർക്കണം ഒരു ഇടവേള കളിക്കളത്തിൽ നിന്ന് ബ്രേക്ക് എടുത്തു തിരിച്ചു വന്നാണ് സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച വോളിബോൾ താരമായത്.
ഇന്ത്യയിലെ ചില കായിക താരങ്ങളെക്കുറിച്ചു വിദേശ കോച്ചുമാരും താരങ്ങളും പങ്കുവെക്കുന്നൊരു കാര്യമുണ്ട്, ”ഇവർ എന്റെ നാട്ടിലാണ് ജനിച്ചതെങ്കിൽ ലോകം കീഴ്‌പ്പെടുത്തിയേനെ” എന്ന്മിനിമോൾ എബ്രഹാമിനെ കുറിച്ച് അങ്ങനെ പറഞ്ഞാൽ അതൊട്ടും അധികമാവില്ല, കാരണം ഇന്ത്യൻ വോളിയിൽ അവർക്കെത്തിപ്പിടിക്കാവുന്ന നേട്ടങ്ങളുടെ ലിസ്റ്റ് ഇനിയില്ല. 
ഈ സാഹചര്യങ്ങളിൽ നിന്ന് അവർക്ക് ഇതിലധികം വളരാനും കഴിയില്ല. വോളിബോൾ ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ ഇടം കണ്ടെത്തിയ അമേരിക്കൻ ബീച്ച് വോളിബാൾ താരം മെയ് ട്രിനോറിനെപ്പോലെ അവരസങ്ങളുടെ വാതിലുകളുണ്ടായിരുന്നെങ്കിൽ കൊട്ടിയൂരിൽ പിറന്നു വീണ മിനിമോൾ 
ദി ബെസ്റ്റ് എന്ന് നമ്മൾ തിരയുമ്പോൾ ഉത്തരമായി അവിടെയുണ്ടായേനെ.
2008 ഡിസംബറിലാണ് മിനിമോൾ സതേൺ റെയിൽവേയുടെ ഭാഗമാവുന്നത്. അവിടുന്നിങ്ങോട്ട് തുടർച്ചയായ എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പുകളിലും റെയിൽവേയുടെ മുന്നണിപ്പോരാളിയായിരുന്നു മിനിമോൾ. ഇതിൽ എട്ടു തവണയാണ് റെയിൽവേ കിരീടത്തിൽ മുത്തമിട്ടത്. രണ്ടു തവണ റണ്ണേഴ്‌സ് അപ്പും, ചുരുക്കത്തിൽ മിനിമോൾ പങ്കെടുത്ത എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫൈനൽ കളിച്ച താരം, അഞ്ചു ഫെഡറേഷൻ കപ്പുകളിൽ നിന്നായി മൂന്നു സ്വർണ്ണമെഡലും രണ്ടു വെള്ളിമെഡലും തന്റെ ആഭ്യന്തര കരിയറിൽ നിന്ന് നേടിയെടുക്കാനും കഴിഞ്ഞു. റെയിൽവേയിലേക്ക് തിരിക്കുന്നതിന് മുന്നേ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ചപ്പോൾ റായ്‌പൂരിൽ രണ്ടാമതെത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് വേണ്ടി രണ്ടു ദേശീയ ഗെയിംസിൽ കുപ്പായമിട്ട മിനിമോൾ രണ്ടിലും കേരളത്തിന് കിരീടം സമ്മാനിച്ചു.
ബോക്സിങ് റിങ്ങിലെ പുലിക്കുട്ടി ഇന്ത്യയുടെ മേരി കോം വാർത്തകളിൽ നിറയുന്നത് എട്ടു ലോക ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയ ഒരേയൊരു താരമായത്‌കൊണ്ടു മാത്രമല്ല, ഇരട്ടക്കുകൾക്ക് ജന്മം നൽകിയ ശേഷം റിങ്ങിലേക്ക് മടങ്ങിയെത്തി ചൈനയിൽ നിന്ന് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് സ്വർണം നേടുമ്പോൾ ലോകം അവരെ വാഴ്ത്തിയത് Magnificent മേരി എന്നാണ്. അത്തരമൊരു കഥ മിനിമോൾക്കും പറയാനുണ്ട്, വിവാഹം കഴിയുന്നതോടെ കായിക രംഗത്തോട് വിടപറയുന്നവരാണ് അധികവും അവരുടെ ഇടയിൽ നിന്നാണ് വോളിബോൾ പോലൊരു ഗെയിംലേക്ക് കുട്ടി ജനിച്ച ശേഷവും മിനിമോൾ കടന്നുവരുന്നത്. മേരികോമിന് റിങ്ങിലേക്ക് തിരിച്ചുവരവ് സാധ്യമാക്കിയത് ഭർത്താവ് കാറൊങ് ആണെങ്കിൽ മിനിമോൾക്കതു ഭർത്താവ് ജോബിനാണ്, കളരി പരിശീലനത്തിലൂടെയാണ് കണ്ണൂരിന്റെ ചുണക്കുട്ടി വോളിബോൾ കോർട്ടിൽ വിസ്മയം തീർക്കാനെത്തിയത്, അതിനു ശേഷം ഒരിക്കൽ കൂടി ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായികയായെത്തി.
സാലി ജോസെഫിന്റെ കളി കണ്ടു ആശ്ചര്യപ്പെട്ട മിനിമോളുടെ അമ്മയാണ് തന്റെ മകളെയും കളിക്കളത്തിലേക്ക് പറഞ്ഞു വിടുന്നത്, അത്‌ലറ്റിക്‌സിൽ തുടങ്ങിയ മിനിമോൾ ഉയരക്കൂടുതൽ കാരണം വോളിബോളിലെത്തി, ഒൻപതാം ക്ലാസ് മുതൽ തലശ്ശേരി സായ് സെന്ററിലെത്തിയതോടെ ഒരു തികഞ്ഞ വോളിബോൾ താരമായി മിനിമോൾ ബാലചന്ദ്രൻ സാറിനു കീഴിലാണ് ഇന്റർനാഷണൽ പരുവത്തിലേക്കെത്തിയത്. സാറിനു കീഴിൽ പരിശീലിച്ചു കൊണ്ടിരിക്കുമ്പോൾ യൂത്ത് ഇന്ത്യയും, ജൂനിയർ ഇന്ത്യയും കളിക്കാനുള്ള സൗഭാഗ്യവും മിനിമോൾക്ക് ലഭിച്ചു.
2006 മുതൽ സീനിയർ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് മിനിമോൾ, രണ്ടു ഏഷ്യൻ ഗെയിംസ് അടക്കം നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട്,
ഫ്രന്റ് റോയിലേയിലും, ബാക് റോയിലെയും അറ്റാക്കുകൾക്ക് ആധുനിക ഇന്ത്യൻ വോളിയിൽ പകരക്കാരില്ല. പതിനായിരത്തോളം കാണികളുടെ പിന്തുണയുമായി കോഴിക്കോട് നാഷണൽസിൽ കേരളം റെയിൽവേയെ നേരിടുന്നു. രണ്ടു സെറ്റുകൾ നേടി ഇരു ടീമുകളും തുല്യതയിൽ, ട്രൈബ്രേക്കർ സെറ്റിൽ പത്തു പോയന്റിന് ശേഷം തിരിച്ചുവരവ് നടത്തുന്ന കേരള ടീമിന്റെ ഫസ്റ്റ് ലൈനിൽ പതിമൂന്നാം പോയന്റ് മിനിമോൾ അടിച്ചിറക്കുമ്പോൾ കേരളത്തിന് ലഭിക്കാതെ പോയ രാജകുമാരിയെന്നു പലരും അടക്കം പറയുന്നുണ്ടായിരുന്നു. 12,13 ൽ നിൽക്കുമ്പോൾ റെയിൽവേയുടെ സ്റ്റെർക്ക് ടു സോണിലേക്ക് സെറ്റ് ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല, അവിടെ മിനിമോൾ എബ്രഹാം ഉണ്ടായിരുന്നു. ഇരുപതിനായിരം കയ്യടികൾ നിശബ്ദമാക്കി ഡബിൾ ബ്ലോക്കിനെ അടിച്ചു തെറിപ്പിക്കുന്നത്‌, ആ എക്സ്പീരിയൻസ് ആർക്കാണ് മറക്കാൻ പറ്റുക? ഒരു ചെറിയ കാരണം കൊണ്ട് ജീവിതം നൽകിയ വോളിബോളിനെ മറന്നു ജീവിക്കുന്നവർക്കിടയിൽ വിസ്മയമാണ് മലയാളക്കര ഇന്ത്യൻ റെയിൽവേക്ക് സമ്മാനിച്ച കണ്ണൂരിന്റെ സ്വന്തം മിനിമോൾ എബ്രഹാം, ഇനിയും ഒരുപാട് കാലം വോളിബോൾ കോർട്ടിൽ നിറഞ്ഞു നിൽക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *