തോൽപ്പെട്ടി പെൺവാണിഭ കേസ് : സുബ്രമണ്യൻ കർണാടകത്തിലേക്ക് സ്തീകളെ കടത്തുന്ന ഏജന്റ്
മാനന്തവാടി:കാട്ടികുളത്ത് റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും 40കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ടൈഗർ കൗണ്ടി റിസോർട്ട് ഉടമയടക്കം ആറ് പേർ ഒളിവിൽ. കാട്ടിക്കുളം ഇരുമ്പ് പാലം സ്വദേശിനിയായ 40കാരിയുടെ പരാതി പ്രകാരമാണ് കഴിഞ്ഞ ദിവസം ആറ് പേരെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തത്. 2019 നവംബർ മാസം മുതൽ രണ്ടാഴ്ച്ച മുൻപ് വരെ മജിസ്ട്രെറ്റ് കവല ടൈഗർ കൗണ്ടി റിസോർട്ടിൽ വെച്ചും എടയൂർകുന്നിലെ മറ്റ് വാടക ക്വാട്ടേഴ്സിലും വെച്ച് പീഡിപ്പിച്ചതായാണ് പോലീസിന് നൽകിയ മൊഴി. ആറ് പേരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് പേരും റിസോർട്ടുടമ യാസിം ഡോകടർ എന്ന് വിളിക്കുന്നയാളടക്കം ആറ് പേരെ ഇനിയും പിടികൂടാനുണ്ട്. അന്വേഷണം ഊർജിതമാണന്ന് തിരുനെല്ലി ഇൻസ്പെകർ വിജയകുമാർ പറഞ്ഞു. .ജില്ലാ പോലീസ് മേധാവി ഇളങ്കോ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വിജയകുമാർ എസ് ഐ പൗലോസ് പോലീസ് ഉദ്യോഗസ്ഥരായ അജേഷ്, സജി, ഷൈല എന്നിവരുടെ നേതൃത്വത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത് .മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രൻ്റെ നേതൃത്വത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ തോൽപെട്ടി സുബ്രമണ്യൻ എന്നയാൾ കുടകിലെ മിക്ക ഹോംസ് റ്റേ ,റിസോർട്ടുകളിൽ സ്ത്രികളെ എത്തിക്കുന്നതിൽ മുഖ്യനാണ്.
Ith enganeya Tholpetty penvanibha case. Aa credit namukk venda.. when you write something please understand the reality…