പോലീസ് വാഹനത്തിൻ്റെ ഫോട്ടോ എടുത്ത് ഇൻഷൂറൻസ് ഉണ്ടോ എന്ന് ചോദിച്ച യുവാക്കൾ കൽപ്പറ്റയിൽ അറസ്റ്റിലായി
കൽപ്പറ്റ : പോലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടയിൽ ഏകദേശം 12 മണിക്ക് ശേഷം കൽപ്പറ്റ ചുങ്കം ജങ്ഷനിൽ ഒരു കൂട്ടം യുവാക്കൾ ലഹരിയിലോ മറ്റോ വന്ന് പോലീസ് വാഹനത്തിന്റെ ഫോട്ടോയെടുത്ത് മേൽ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് തട്ടിക്കയറുകയും ഇനി വാഹനം ഇവിടുന്ന് എടുക്കാൻ സമ്മതിക്കില്ല എന്നും അതേസമയം കോഴിക്കോട് ഭാഗത്തു നിന്നും അതു വഴി വന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി സർക്കാർ വാഹനങ്ങളും പോലീസ് പരിശോധിക്കണമെന്നും മറ്റും പറഞ്ഞ് അത് പരിശോധിക്കാൻ പോലീസിനോട് നിർദ്ദേശിക്കുകയും കെഎസ്ആർടിസി ബസ്സിനെ പോകാൻ അനുവദിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ കയ്യേറ്റം ചെയ്ത് പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത ഏഴോളം പ്രതികൾ കൽപ്പറ്റ പോലീസിന്റെ പിടിയിലായി.കൽപ്പറ്റ മണിയൻകോട് ഓടമ്പം വീട്ടിൽ വിഷ്ണു ഇഷ്ടികപൊയിൽ പ്രവീൺകുമാർ നെടുങ്ങോട് വയൽ അരുൺ, വാക്കേൽ വീട്ടിൽ വിഘ്‌നേഷ്, അരുൺ നിവാസിൽ അരുൺ MP, പുത്തൂർവയൽ ഒഴുക്കുന്നത്ത് കാട്ടിൽ അഭിലാഷ് ഒ .വി ., താഴെ മുട്ടിൽ ശ്രീനിക വീട്ടിൽ ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്.
Leave a Reply