മാനന്തവാടി നഗരസഭ കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ പോഷകാഹാരത്തിൽ തട്ടിപ്പെന്ന് : വിജലൻസ് അന്വേഷണം ഉണ്ടായേക്കും.
മാനന്തവാടി: 2020-2021 വർഷത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ പോഷകാഹാര പദ്ധതിയിൽ വൻ മ്പിച്ച ക്രമക്കേട് നടന്നതായി കടത്തിയെതിൻ്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകളെ പറ്റി അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഒരു കോടി രണ്ടു ലക്ഷം രൂപ പദ്ധതി വിഹിതം വെച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 42 അംഗൻവാടിയിലൂടെയാണ് പോഷക ഹാരത്തിലൂടെ തുക ചെലവഴിച്ചത്. മാനന്തവാടി മുൻസിപ്പാലിറ്റിയിൽ അഞ്ഞൂറിൽപരം കുട്ടികളും, ഗർഭിണികൾക്കും, കൗമാര പ്രായക്കാരായ പെൺ കുട്ടികൾക്ക് വേണ്ടിയാണ് പോഷകാഹാര വിതരണം ചെയ്തത്. ഇതിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ഭരണ കൗൺസിലർമാർക്ക് മനസ്സിലായതിൻ്റെ വെളിച്ചത്തിലാണ് അന്വേഷണം വിജിലൻസിന് ഏൽപ്പിക്കാൻ ഭരണ കൗൺസിൽ യോഗം തീരുമാനിച്ചത്
Leave a Reply