എസ്.എസ് .എൽ .സി . പരീക്ഷ: സംസ്ഥാനത്ത് വിജയശതമാനത്തിൽ ഏറ്റവും പിന്നിലായി വയനാട്.
കൽപ്പറ്റ : എസ്. എസ്. എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 14 ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
4,34,729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.93.22 ശതമാനം കുട്ടികൾ മാത്രം വിജയിച്ച വയനാടാണ് വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ . കഴിഞ്ഞ വർഷവും വയനാട് തന്നെയായിരുന്നു സംസ്ഥാനത്ത് ഏറ്റവും പിന്നിൽ .
ഇത്തവണ വയനാട്ടിൽ 12 ,149 കുട്ടികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം താഴ്ന്നതിനാൽ ഇത്തവണയും വയനാട് സംസ്ഥാനത്ത് ഏറ്റവും പിന്നിലായത് എല്ലാവരെയും നിരാശരാക്കി. വയനാട്ടിൽ കഴിഞ്ഞ തവണ 12 , 108 പേർ പരീക്ഷ എഴുതിയതിൽ 742 പേരും തോറ്റു. 93.87 ശതമാനമായിരുന്നു വിജയ വിജയശതമാനം. ഇത് ഉയർത്താൻ വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്. അതിന്റെ ഫലമാണ് 93.22 ശതമാനത്തിലേക്ക് വിജയ ശതമാനം ഉയർന്നത്.
Leave a Reply