വന്യമൃഗ ശല്യം : പരിഹാര നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലും കേരളത്തിലാകെയും വലിയ സാമൂഹ്യ , സാമ്പത്തിക , പാരിസ്ഥിതിക പ്രശ്നങ്ങളായി മാറിയിരിക്കുന്ന വന്യമൃഗ ശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി , വനംമന്ത്രി , വനം പ്രിൻസിപ്പൽ സെക്രട്ടറി , കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് , ദേശീയ കടുവ സംരക്ഷണ അതോറിറ്റി , സെൻട്രൽ എംപവേർഡ് കമ്മിറ്റി എന്നിവർക്ക് എഴുത്തുകാരനും പരിസ്ഥിതി ചിന്തകനുമായ സുൽത്താൻ ബത്തേരി സ്വദേശി അഡ്വക്കേറ്റ് തങ്കച്ചൻ മൂഞ്ഞനാട്ട് പരിഹാര നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു.
വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണങ്ങളായി വരുന്നത് വനത്തിന്റെ ഗുണനിലവാരമില്ലായ്മ , വനത്തിലെ ഏക വൃക്ഷത്തോട്ടങ്ങൾ , മഞ്ഞക്കൊന്ന , കൊങ്ങിണി , കമ്മ്യൂണിസ്റ്റ് പച്ച എന്നിങ്ങനെ അന്ത:ക സസ്യങ്ങളും വൃക്ഷങ്ങളും വനത്തിലാകെ വളർന്നു പടരുന്നത് , വനത്തിന് താങ്ങാവുന്നതിൽ അധികമുള്ള മൃഗസാന്ദ്രത , വനത്തിൽ മനുഷ്യന്റെഅനാവശ്യ ഇടപെടൽ എന്നിങ്ങനെയുള്ള അടിസ്ഥാന കാരണങ്ങളാലും മറ്റുമാണ്.
. വന്യമൃഗ ശല്യം അടിയന്തരമായി പരിഹരിക്കേണ്ടത് , മനുഷ്യ – മൃഗ സംഘട്ടനം ഇല്ലാതാക്കുന്നതിനും സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനും കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും നമ്മുടെ നാട് നേരിടുന്ന ഏറ്റവും അപകടകരമായ പരിസ്ഥിതി പ്രശ്നമായ ഭൂനാശം ( ഭൗമോപരിതലo കുറയൽ ) കുറയ്ക്കുന്നതിനും സമൂഹത്തിന്റെ സമാധാനപൂർണമായ നിലനിൽപ്പിനും വനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അനിവാര്യമാണ് .
ഇതോടൊപ്പം കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽവന്യ ജീവി ആ ക്രമണങ്ങളിൽ 1200 – ൽ അധികം മനുഷ്യർ കൊല്ലപ്പെട്ടുവെന്നതും , 15000 ൽ അധികം പേർക്ക് പരിക്കുപറ്റിയതും , നൂറുകണക്കിന് കോടി രൂപയുടെ വസ്തുനാശം സംഭവിച്ചുവെന്ന വസ്തുതകളും പരിഗണിച്ചുമാണ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . ,
അനുദിനം വർദ്ധിച്ചുവരുന്ന പ്രശ്ങ്ങൾ ഏതൊക്കെയെന്നു കൃത്യവും വ്യക്തവുമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ , വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് കാടും നാടും ശാശ്വതമായി വേർതിരിക്കുകയാണ് വേണ്ടത്എന്ന നിർദ്ദേശവും അതിനാവശ്യമായ നാലിന പദ്ധതികളുമാണ് കേരള സർക്കാരിനും മറ്റ് അധികാരികൾക്കും മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് . (1) വനക്രമീകരണം (2 ) ഭൂമിക്ക് പകരം ഭൂമി (3) സംയോജിത പ്രതിരോധം (4) സജീവവനം എന്നീ നാലിന പദ്ധതികൾ ഒരേസമയം നടപ്പാക്കുന്നതോടെപ്പം കാടും നാടും ശാശ്വതമായി വേർതിരിക്കാനും , അതുവഴി മനുഷ്യ – മൃഗ സംഘട്ടനവും വന്യജീവി ശല്യവും ഇല്ലാതാക്കുവാനും കഴിയും..
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കടുത്ത് മുത്തങ്ങ , കാളങ്കണ്ടി , കല്ലൂർ 67 , തോട്ടാമൂല എന്നീപ്രദേശങ്ങൾ ഉൾപ്പെടുത്തിയും മുത്തങ്ങ , മന്മഥൻമൂല , കാളിച്ചിറ , കോളൂർ , കരടിമാട് ഭാഗങ്ങൾ ചേർത്തും പുത്തൂർ , മണിമുണ്ട , പാമ്പൻകൊല്ലി , പിലാക്കാവ് , നായ്ക്കട്ടി , വിഷ്ണുഗിരി , കാരശ്ശേരി ഭാഗങ്ങൾ ഉൾപ്പെടുത്തിയുമാണ് മാതൃകാ പദ്ധതി , ഈ മേഖലയിൽ 15 വർഷത്തെ പഠന – ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ ' ലോകസമാധാനം വികസനം പരിസ്ഥിതി ' എന്ന പുസ്തകത്തിൽഒട്ടേറെ കാര്യങ്ങൾ പ്രതിപാ തിക്കുന്നുണ്ട് ഈ പുസ്തകത്തിനു വേണ്ടി നടത്തിയ പഠന – ഗവേഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളാണ് പരിഹാരനിർദ്ദേശങ്ങളായി മുന്നോട്ട് വെക്കുന്നത്.
കേരള സർക്കാരിന്റെ സാമ്പത്തിക പരാധീനത , സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ലഭിക്കാനില്ലെന്നത് , സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ , സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ , കർഷകരുടെ ദുരിത പൂർണ്ണമായ ജീവിതം , ഇവരുടെ ജീവിത നിലവാരവും വരുമാനവും ഉയർത്തേണ്ടതിന്റെ ആവശ്യകത , കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ , ശരിയായ പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുനത് .
പദ്ധതി ശരിയായി നടപ്പിലാക്കുന്നതുവഴി ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും , ഒരു രൂപ പോലും മുടക്കാതെ , വികസന ആവശ്യങ്ങൾക്ക് വിട്ടു കിട്ടുകയും കൂടി ചെയ്യുന്നതിനാൽ കേരളത്തിന്റെ മാതൃകാ വികസന പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാൻ ആകുമെന്ന് അഡ്വക്കേറ്റ് തങ്കച്ചൻ മുഞ്ഞനാട്ട് സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.



Leave a Reply