May 1, 2024

കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ

0
Img 20190630 161404.jpg
കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ 
ഇതു സംബന്ധിച്ച് അരുൾ ബാദുഷ എഴുതിയ കുറിപ്പ് ചുവടെ:
പ്രിയ സുഹൃത്തുക്കളെ…
കാട് വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്, അത് അവക്ക് മാത്രമുള്ളതാണെന്ന് നാം അറിയണം.
ഒരു കടുവ വയനാട്ടിലെ ബത്തേരി-ചെതലയം റോഡിൽ രണ്ട് ബൈക്കുയാത്രികർക്കു നേരെ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യം കാണുകയുണ്ടായി.  ദൗർഭാഗ്യകരമെന്നു പറയട്ടെ
കാട്ടിലേക്കുള്ള കടന്നുകയറ്റവും റോഡ് പോലുള്ള വികല വികസന സങ്കൽപ്പങ്ങളും, ടൂറിസം നയങ്ങളും, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും, യാതൊരു വിധ മുൻധാരണയുമില്ലാതെ വയനാടൻ കാടുകളിൽ വച്ചുപിടിപ്പിച്ച മോണോ കൾച്ചർ പ്ലാന്റേഷനുകളും, കാലാവസ്ഥാ വ്യതിയാനവും, ആവാസ വ്യവസ്ഥക്ക് മനുഷ്യനേൽപ്പിക്കുന്ന ആഘാതവും മൂലം അതിജീവനം ഇന്ന് വന്യജീവികൾക്ക്
ദുസ്സഹമായിരിക്കുന്നു.
പ്രശസ്ത ബയോളജിസ്റ്റും കടുവ നിരീക്ഷകനുമായ Dr:ഉല്ലാസ് കാരന്ത് പറയുന്നത് ഏകദേശം 24 തവണ ഇരയെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ്  കടുവക്ക് ഒരു ഇരയെ കിട്ടുന്നത് എന്നാണ്. ഒരു പക്ഷേ അങ്ങനെ ഇരിക്കുന്ന, റോഡ് മുറിച്ച് കടക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന, ദാഹജലത്തിനായ് ഏതെങ്കിലും കുളത്തിലേക്കോ അരുവിയിലേക്കോ പോകാനിരിക്കുന്ന, തന്റെ ഇണയെ കാത്തിരിക്കുന്ന, ചിലപ്പോൾ കുഞ്ഞിനെ കാണാതായ, ജീവന്റെ നിലനിൽപ്പിന്നാധാരമായ തന്റെ ആവാസം നഷ്ടപ്പെട്ട വേദനയിലിരിക്കുന്ന ഒരു കടുവയായിരിക്കാം അത്. അങ്ങനെയുള്ള ഒരുകടുവയുടെ മുന്നിലൂടെ,മൂന്നും നാലും തവണ സെൽഫിക്കും, ഫോട്ടോസിനും, വീഡിയോക്കും വേണ്ടി  തലങ്ങും വിലങ്ങും പരക്കം പാഞ്ഞവരാണ് ഈ വീഡിയോ എടുത്തതെന്ന് വ്യകക്തം.
പ്രകോപിക്കപ്പെട്ട കടുവ യാത്രികരെ ഉപദ്രവിക്കാഞ്ഞത് ഭാഗ്യം എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അതു  വനംവകുപ്പിന്റെയും പാവം കടുവയുടെയും കുറ്റമായ് കണ്ട്  പ്രക്ഷോഭങ്ങളും സമരങ്ങളും തകർത്തേനെ.
പത്രമാദ്ധ്യമങ്ങളിൽ പറയുന്ന പോലെ നിരീക്ഷണത്തിനിടയിൽ കടുവ ആകമിക്കാൻ ശ്രമിച്ചതാണെങ്കിൽ ചില മാനദണ്ഡങ്ങൾ അത് നടത്തുന്നവർ പാലിക്കേണ്ടതായിരുന്നു.
അത് വനം വകുപ്പിലെ ആളുകളായാലും, സാധാരണക്കാരായാലും.
മൊബൈൽ ക്യാമറയിൽ വീഡിയോ എടുക്കുന്നതല്ല നീരീക്ഷണം എന്നോർമിപ്പിച്ചു കൊള്ളട്ടെ….
ഏതായാലും ആ കടുവയുടെ ഉദ്ദേശ്യം റോഡു മുറിച്ചുകടക്കുക എന്നത് മാത്രമായിരുന്നുവെന്നും  അക്രമണത്തിന് അത് മുതിർന്നിട്ടില്ല എന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ സംഭവിക്കുക മറ്റൊന്നായിരുന്നേനെ….
വീഡിയോ എടുത്തത് വനം വകുപ്പ് വാച്ചർമാരോ, ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതാണ്.
വന്യമൃഗങ്ങളെ പലതരത്തിലും ശല്യപ്പെടുത്തുന്ന നമ്മളിൽ ചിലർക്കുള്ള ഒരു താക്കീതാണ് ഇത് എന്നോർമിപ്പിക്കട്ടെ.
അരുൾ ബാദുഷ
WCS India.
വയനാട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *