കന്യാസ്ത്രീ ആയിരുന്ന മലയാളിയുവതിക്ക് ഇംഗ്ലണ്ടിൽ പീഡനം.
ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി. കന്യാസ്ത്രീയുടെ മാതാപിതാക്കൾ മാനന്തവാടി ബിഷപ്പ് ഹൗസിനു മുൻപിൽ സമരം നടത്തുമെന്ന് കുടുംബാംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
25 വർഷങ്ങൾക്ക് മുമ്പ് മക്കിയാട് ബ്രാഞ്ചിൽ കന്യാസ്ത്രീ ആകാൻ ചേരുകയും, ബാഗ്ലൂർ ബ്രാഞ്ചിൽ നിന്നും പoനം പൂർത്തിയാക്കി സിസ്റ്റർ എന്ന പേര് സ്വീകരിച്ച് കന്യാസ്ത്രീ ആയി.
തമിഴ്നാട്ടിലെ ഏർക്കാടും, തിരുവണ്ണാമലയിലും രണ്ട് വർഷം സേവനം ചെയ്യവെ ഇഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഇഗ്ലണ്ടിലെ വിവിധ കോൺവെന്റുകളിൽ സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ലീവിന് വീട്ടിൽ വന്ന ദീപ ആകെ മാറി മാനസിക ഭിഭ്രാന്തി കാണിക്കുകയുണ്ടായി. നിരന്തര ചോദ്യത്തിനൊടുവിൽ സീനിയർ സിസ്റ്റർമാർ ചില മരുന്നുകൾ തരുന്നുണ്ടെന്നും കഴിച്ചില്ലെങ്കിൽ വഴക്ക് പറയുമെന്നും. ചിലപ്പോൾ കടുത്ത ശിക്ഷകൾ തരുമെന്നും പറഞ്ഞു. അവൾ രോഗിയാണന്ന് ഞങ്ങൾ മനസിലാക്കിയെങ്കിലും ഞങ്ങൾ നിസ്സഹായകരായിരുന്നു. അവിടെ ഇത്തരം ഗുരുത പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരുന്നെങ്കിലും,ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല. തുടർന്ന് ഷോക്ക് ട്രീറ്റ്മെൻറ് കൊടുക്കുകയും കുറച്ച് നാളുകൾക്കകം അവളെ കോൺഗ്രിഗേഷനിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇന്നവൾ ആരും ആശ്രയമില്ലാതെ, ഒരു മരുന്ന് പോലും കഴിക്കാതെ ഇഗ്ലണ്ടിൽ വീട്ടുതടങ്കലിൽ എന്നപോലെ ഒറ്റക്ക് ജീവിക്കുകയാണ്. രോഗം ഏറെ അധികരിച്ചു. ഇക്കാര്യങ്ങൾ നിരന്തരം കോൺവെന്റ് അധികൃതരോട് അവശ്യപ്പെട്ടിട്ടും കൈമലർത്തുകയാണ് ഉണ്ടായത് അത് കൊണ്ട് തന്നെയാണ് 9-ാം തീയ്യതി സമരം ഇരിക്കുന്നതെന്നും മാതാപിതാക്കളായ കല്ലറ ജോസും, തങ്കമ്മയും പറഞ്ഞു.
Leave a Reply