ലോകത്തെ കോവിഡ് വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കി പ്ലസ്ടു വിദ്യാര്‍ത്ഥി
.
കാവുംമന്ദം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ സ്ഥിതി വിവരക്കണക്കുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് വയനാട് കാവുമന്ദം സ്വദേശിയും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്മാന്‍. മുമ്പ് താന്‍ തന്നെ തയ്യാറാക്കിയ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റ് പരിഷ്ക്കരിച്ചാണ് ലോകത്താകെയുള്ള വിവരങ്ങള്‍ ലഭൃമാക്കുന്ന വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റിന്‍റെ ഉദ്ഘാടനം വയനാട് ജില്ലാ കലക്ടര്‍
ഡോ. അദീല അബ്ദുള്ള ഐ എ എസ് നിര്‍വ്വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ഷമീം പാറക്കണ്ടി, യൂസുഫലി തുടങ്ങിയവര്‍ സംബന്ധിച്ചു.
കാവുംമന്ദം സ്വദേശി
പോക്കക്കില്ലത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകനായ ഫസലുറഹ്മാന്‍, തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഒറ്റ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലോക ഭൂപടത്തിലെ ഏത് രാജ്യത്തെ സ്ഥിതി വിവരങ്ങളാണോ അറിയേണ്ടത് ആ രാജ്യത്തിന് നേരെ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ള കോവിഡ് രോഗ ബാധിതര്‍, രോഗമുക്തി നേടിയവര്‍, കോവിഡ് മരണം തുടങ്ങിയ ഏറ്റവും പുതിയ വിവരങ്ങളായിരിക്കും സൈറ്റില്‍ ലഭിക്കുക. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും കേരളത്തിലെ മുഴുവന്‍ ജില്ലകളുടേതും ഇത്തരത്തില്‍ ലഭ്യമാണ്.
എന്നതാണ് വൈബ്‌സൈറ്റില്‍ യു ആര്‍ എല്‍. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥി ലോകത്തിലെ എല്ലായിടത്തും ഉള്ള കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയതായിട്ടുള്ള വാര്‍ത്ത കാണുകയും അതില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് സ്വന്തമായി ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുവാന്‍ പ്രേരണയായതെന്ന് ഫസലുറഹ്മാന്‍ പറയുന്നു. രണ്ട് മാസം മുമ്പ് തന്നെ വെബ്സൈറ്റ് നിര്‍മ്മിക്കുവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലാപ്ടോപ്പും കമ്പ്യൂട്ടറും ഒന്നും വീട്ടില്‍ ഇല്ലാത്തതിനാല്‍ ടാബ് ലെറ്റില്‍ ആയിരുന്നു ഓരോ കാര്യങ്ങള്‍ ചെയ്തു വന്നിരുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടപെടല്‍ വഴി ഒരു ലാപ്ടോപ്പ് ലഭിച്ചതോടെ കൂടുതല്‍ നന്നായി ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായി ഫസലുറഹ്മാൻ പറയുന്നു. എച്ച്.ടി.എം.എല്‍., സി.എസ്.എസ്., ജെ.എസ്. ജെ.എസ്.ഒ.എന്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിലൂടെയാണ് വെബ് സൈറ്റ് ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും സ്വയം നിര്‍മ്മിച്ച ഈ വെബ്സൈറ്റിന് തനിക്ക് എല്ലാവിധ പിന്തുണകളും തന്നത് വീട്ടുകാരും അതുപോലെ തന്റെയും ഉപ്പയുടെയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് ഫസലുറഹ്മാൻ പറഞ്ഞു..
Leave a Reply