കാലവര്‍ഷത്തില്‍ തകര്‍ന്ന 21 റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു
മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ സര്‍ക്കാര്‍ ഭരണാനുമതിയായി.വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി-തിടങ്ങഴി റോഡ്, കമ്പിപ്പാലം-മുതിരേരി റോഡ്, എടലക്കുനി റോഡ് എന്നിവയും, തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട്-വെള്ളിലാടി റോഡ്, മക്കിയാട്-കോട്ടയില്‍ റോഡ്, കുഞ്ഞോം കോളനി-ചപ്പയില്‍ റോഡ് എന്നിവയും തിരുനെല്ലി പഞ്ചായത്തിലെ കാറ്റാടി-വരിനിലം റോഡ്, അമ്മാനി -പാല്‍വെളിച്ചം റോഡ്, ദമ്പട്ട നാഗമന റോഡ്തുടങ്ങിയവയാണ്. കൂടാതെ മാനന്തവാടി മുന്‍സിപാലിറ്റിയില്‍ പാലാക്കുളി-ചെറുപുഴറോഡ്, എരുമത്തെരുവ്-ചെറ്റപ്പാലം റോഡ്, ചെറ്റപ്പാലം -വള്ളിയൂര്‍ക്കാവ് റോഡും പനമരം പഞ്ചായത്തില്‍ ആര്യന്നൂര്‍ പരകുനി-മാതന്‍കോട് റോഡ്, ചെമ്പിളി-ആറുമൊട്ടംകുന്ന് റോഡ്, കള്ളംതോട്-മലങ്കര റോഡും വെള്ളമുണ്ട പഞ്ചായത്തില്‍മൊതക്കര-നാരോക്കടവ് റോഡ്, ആറുവാള്‍-8/4റോഡ്, പീച്ചംങ്കോട്-ക്വാറി റോഡും എടവക പഞ്ചായത്തില്‍ പന്നിച്ചാല്‍-അഗ്രഹാരം റോഡ്, കല്ലോടി-വെള്ളമുണ്ട റോഡ്, മൂളിത്തോട്-കാപ്പുംകുന്ന് റോഡ് തുടങ്ങിയ റോഡുകളും പുനരുദ്ധരിക്കുന്ന റോഡുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Leave a Reply