May 8, 2024

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലന്ന് കെ.എൽ. പാലോസ്

0
കൽപ്പറ്റ. :
പിണറായി വിജയൻ സർക്കാരിന് ധാർമ്മികമായും, ഭരണഘടനാപരമായും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലന്ന് കെ.പി.സി.സി. മെമ്പർ കെ.എൽ. പാലോസ് പ്രസ്താവിച്ചു. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകയെന്ന പ്രഥമവും, പ്രധാനവുമായ ചുമതല നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപെട്ടിരിക്കുന്നു സർക്കാറിനെ നയിക്കുന്ന സി.പി.എം. പാർട്ടിക്കാർ തന്നെ അക്രമം കലാപവും പരത്തുകയാണ്. കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടയിൽ അതു പൊട്ടി ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതിയായിരുന്ന സി.പി.എം. കാരന്റെ കൈപ്പത്തികൾ അറ്റുപോയിരിക്കുന്നു. ഭരിക്കുന്ന പാർട്ടിക്കാർ തന്നെ നാട്ടിലാകെ ബോംബു നിർമ്മിക്കുന്നതു് സൗജന്യ കിറ്റുകളിലിട്ടു വിതരണം ചെയ്യാനാണോ? നാദാപുരത്തു ഡി.വൈ.എഫ്.ഐ. കാർ തന്നെ കൂത്തുപറമ്പ് രക്തസാക്ഷി സ്തുപവും കോൺഗ്രസ് – ലീഗ് -എൽ.ജെ.ഡി. ഓഫീസുകളും തകർത്തതിൽ പോലീസ് സഖാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. നാട്ടിൽ കാലാപമുണ്ടാക്കാനുദ്ദേശിച്ചാണ് അവർ അങ്ങിനെ ചെയ്ത തെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നവർക്ക് ഒരു സത്യം ബോദ്ധ്യമാകും. ഇപ്പോൾ പ്രതികളായവരെ കൊല്ലപ്പെട്ടവർ ആക്രമിക്കുന്നതും പ്രതികൾ കൊല്ലപ്പെട്ടവരെ ആക്രമിക്കുന്നതും വ്യക്തമാണ്. എല്ലാവരുടേയും കൈകളിൽ കൊടുവാളുകളുണ്ട്. കുടിപ്പക പുലർത്തുന്ന ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി രണ്ടു പേർ കൊലക്കിരയായി. ഈ സംഭവം ഹീനമായി രാഷ്ടീയ മുതലെടുപ്പിന് സി.പി.എം. ഉപയോഗിച്ച് നാട്ടിലാകെ കോൺഗ്രസ് ഓഫീസുകളും സ്മൃതി മണ്ഡപങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും കൊലവിളി നടത്തുകയും ചെയ്തു. ഭരണത്തിന്റെ തണലിൽ രാഷ്ട്രീയ ഭീരത പരത്തുകയാണ്. സി.പി.എം. തിരുവനന്തപുരത്തു തന്നെ ഒരേ ഗുണ്ടാ സംഘത്തിലെ രണ്ടാളുകൾ ഒരേ ബൈക്കിൽ വന്നിറങ്ങുന്നതും അതിൽ ഒരാൾ മറ്റേ ആളെ ഓടിച്ചിട്ടു വെട്ടുന്നതും ടി വി യിൽ കേരളം കണ്ടു. സംസ്ഥാനത്താകെ സമാധാന ജീവിതം തകർന്നു കഴിഞ്ഞു.             മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നാറുന്ന അഴിമതി കഥകളും, പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ സി.പി എം. അടിച്ച് മാറ്റിയതും , ട്രഷറിയിൽ ജില്ലാ കലക്ടറുടെ അക്കാണ്ടിൽ നിന്നും സഖാവ് ഒന്നേമുക്കാൽ കോടി തട്ടിയെടുത്തതും. കണ്ണൂരിൽ മരിച്ചു പോയ അമ്മച്ചിക്ക് വന്ന ക്ഷേമ പെൻഷൻ സഖാവ് പോക്കറ്റിലാക്കായതു മടക്കമുളള നാറുന്ന കഥകൾ നീളുകയാണ്. സമൂഹത്തിനാകെ ദോഷകരമായ മയക്ക് മരുന്ന് കടത്തുമായി ബന്ധ മുണ്ട് സി.പി എം.സി ക്ര ട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ക്കെന്ന വാർത്തയും പുറത്തു വരുന്നു.                      മഹാമാരിയായ കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളമാണ് ഏറ്റവും മുന്നിലെന്നാണ് മുഖ്യൻ വീമ്പു പറഞ്ഞിരുന്നതു്. എന്നാൽ ഇപ്പോൾ കോവി ഡ് പ്രതിദിന വ്യാപനത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമായിരിക്കുന്നു എല്ലാ അർത്ഥത്തിലും സമ്പൂർണ്ണ പരാജയവും കേരള ജനതക്കാകെ ശാപവുമായി മാറിയ പിണറായി സർക്കാർ ഒരു നിമിഷം മുമ്പ് രാജി വെച്ച് ഇറങ്ങി പോകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *